CinemaGeneralLatest NewsMollywoodNEWS

വിവാഹം മുടങ്ങി, കൊല്ലത്ത് 24 വയസുകാരിയുടെ ആത്മഹത്യ; പ്രതി പ്രശസ്ത മലയാള സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരന്‍ ഹാരിഷ് മുഹമ്മദ്

സീരിയൽ താരത്തിന്റെ ഇടപെടലും എല്ലാം പുറത്തുവന്നത് മലയാളികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്

കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് പ്രശസ്ത മലയാളം സീരിയൽ നടി ലക്ഷ്മി പ്രമോദിന്റെ ഭർതൃസഹോദരൻ. മലയാളത്തിലെ മുൻനിര സീരിയൽ താരമാണ് ലക്ഷ്മി പ്രമോദ്. യുവതിയുടെ മരണത്തിൽ നിർണായകമായ ഫോൺവിളികളും അതിനിടെ സീരിയൽ താരത്തിന്റെ ഇടപെടലും എല്ലാം പുറത്തുവന്നത് മലയാളികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാൽ ജീവനൊടുക്കും മുൻപ് യുവതി പ്രതി ഹാരിഷ് മുഹമ്മദിന്റെ ഉമ്മയോടും സംസാരിച്ചിരുന്നു, ഉമ്മയുടെ മോനെ ഞാൻ ഇനി ഒരിക്കലും ശല്യം ചെയ്യാൻ വരില്ല എന്ന് യുവതി ഫോൺ സന്ദേശത്തിൽ പല തവണ പറഞ്ഞിരുന്നു, ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനോടൊപ്പം തങ്ങൾ ഇത്രകാലവും സ്നേഹിച്ച സീരിയൽ താരത്തിന്റെ പങ്ക് കൂടി വെളിച്ചത്ത് വന്നതോടെ പെൺകുട്ടിയുടെ മരണം വൻ വിവാദമാകുകയാണ്.

കൂടാതെ, ഗർഭചിദ്രം അടക്കമുള്ളവർക്ക് സീരിയൽ നടി ലക്ഷ്മി പ്രമോദ് കൂട്ടുനിന്നുവെന്ന വാർത്തയാണ് താരത്തിന്റെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. റംസി- ഹാരിഷ് പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മി പ്രമോദ് ആണെന്നും എന്നാൽ ഗർഭിണിയായപ്പോൾ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭച്ഛിദ്രം നടത്തിയതും സീരിയൽ നടിയുടെ സ്വാധീനത്താൽ എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

പരസ്പരം സീരിയലിലെ സ്മൃതി എന്ന കഥാപാത്രമായാണ് ലക്ഷ്മി കേരളക്കരയുടെ ഇഷ്ടം ഒന്നാകെ നേടിയത്.ഹിറ്റായി മാറിയ പരസ്പരം സീരിയലിലെ സ്മൃതിക്കെതിരെ ഉയർന്നുവന്ന കാര്യങ്ങൾ അമ്പരപ്പുളവാക്കുന്നവയാണ്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും ഹാരിഷ് പിൻമാറിയത് പണം മോഹിച്ചെന്നും മറ്റൊരു കല്യാണത്തിനായി തയ്യാറെടുത്തിരുന്നെന്നും അതിനായി മൂന്നുമാസം ഗർഭിണിയായ റംസിയെ അബോഷൻ ചെയ്യിച്ചത് വീട്ടുകാരുടേയും നടി ലക്ഷ്മിയുടെ ഒത്താശയോടെയാണ് എന്ന വാർത്തകളും പുറത്ത് വരുന്നു .

പത്തുവർഷം പ്രണയിച്ച് വഞ്ചിച്ച കാമുകൻ ചതിച്ചപ്പോൾ യുവതി മനസ് , തകർന്നു ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ താരത്തിന്റെ ഇടപെടലുകൾ അടക്കം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത് മെഡിട്രീന ഹോസ്പിറ്റൽ വച്ചാണെന്നും പ്രതി പോലീസിനുമുന്നിൽ സമ്മതിച്ചതായാണ് വാർത്തകൾ പുറത്ത് വരുന്നത്. 24 വയസ് മാത്രം പ്രായമുള്ള റംസി എന്ന പെൺകുട്ടിയുടെ ദുരനുഭവം ഇനിയാർക്കും ഉണ്ടാകരുതെന്നും പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം എന്നും ആവശ്യം ഉയരുന്നു.

shortlink

Related Articles

Post Your Comments


Back to top button