മലയാളത്തിൽ ടൊവീനോ നായകനായ കൽക്കിയിൽ വില്ലൻ വേഷത്തില്‍ എത്തിയ നടനും മോഡലുമായ നിയാസ് മുഹമ്മദ് മയക്കു മരുന്ന് കേസില്‍ അറസ്റ്റില്‍ ആയിരിക്കുകയാണ്. ഫാഷൻ ഷോകളിലെ നിറസാന്നിധ്യമായ നിയാസ് കൊച്ചിയിലും ബംഗളുരുവിലും ഗോവയിലും എന്നുവേണ്ട പേരെടുത്ത എല്ലാ ഫാഷൻ ഷോയിലും മോഡലായും മോഡലുകളെ എത്തിക്കുന്നയാളായും പങ്കാളിയാകാറുണ്ട്.
കലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നിയാസ് സിനിമാതാരങ്ങൾക്ക് ലഹരിയെത്തിക്കുന്നവരിൽ പ്രധാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചുവർഷമായി ബംഗളുരുവില്‍ സ്ഥിരതാമസമായ നിയാസ് അരൂർ സ്വദേശിയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും വീട് പൊലീസിന് കണ്ടെത്താനായില്ല.
മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ വേഷങ്ങള്‍ ഒന്നും നിയാസിന് ലഭിച്ചിരുന്നില്ല. അവസരങ്ങളെക്കാള്‍ താരങ്ങളുമായുള്ള സൗഹൃദത്തിനു പ്രധാനം നല്‍കിയ നിയാസ് അതിനായി ലഹരിയൊഴുക്കി. പാര്‍ട്ടികളും സംഘടിപ്പിച്ചു. അറസ്റ്റിലായ നടി സഞ്ജന ഗില്‍റാണിയുടെ അടുത്ത സുഹൃത്താണെന്നു വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും ലഭിച്ചിട്ടുണ്ട്. കോറമംഗലയിൽ പ്രവർത്തിക്കുന്ന പബ്ബുകളിലൊന്നിൽ നിയാസ് ബിസിനസ് പങ്കാളിയാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ ഇദ്ദേഹത്തിനു പങ്കാളിത്തമുണ്ടെന്നു കരുതുന്ന പബ്ബിലൂടെയും ഫാഷന്‍ ഷോകള്‍, സിനിമാ സെറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയാസ് ലഹരി ഇടപാട് നടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയല്‍ നടി അനിഘ, അനൂപ് മുഹമ്മദ് തുടങ്ങിയവരുമായി ഇദ്ദേഹത്തിനുള്ള ബന്ധവും സിസിബി പരിശോധിക്കുന്നുണ്ട്.
Post Your Comments