BollywoodGeneralLatest News

എനിക്ക് എന്റെ തല അറുക്കാന്‍ ഞാന്‍ സമ്മതം നല്‍കും, പക്ഷേ എനിക്ക് തല കുനിക്കാനാകില്ല!! സിംഹപ്പെണ്ണേ എന്ന് പരിഹസിച്ച അനുരാഗ് വി‍ഡ്ഢിയെന്ന് കങ്കണ

എന്റെ തത്വങ്ങളില്‍ ഞാന്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. ഞാന്‍ ഒരിക്കലും അത് ചെയ്യില്ല ജയ് ഹിന്ദ്

സിനിമാ മേഖലയില്‍ മാത്രമല്ല രാഷ്ട്രീയമായും വിമര്‍ശനങ്ങളില്‍ നിറയുകയാണ് നടി കങ്കണ റണാവത്. ഇപ്പോഴിതാ നടി പങ്കുവച്ച ട്വീറ്റിന് പരിഹാസവുമായി വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.

ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആരുടെ മുന്നിലും തല കുനിക്കില്ലെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. “ഞാന്‍ പോരാളിയാണ്. എനിക്ക് എന്റെ തല അറുക്കാന്‍ ഞാന്‍ സമ്മതം നല്‍കും, പക്ഷേ എനിക്ക് തല കുനിക്കാനാകില്ല. രാജ്യത്തിന്റെ അഭിമാനത്തിനുവേണ്ടി ഞാന്‍ എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും. അഭിമാനിയായി ബഹുമാന്യയായി സ്വാഭിമാനത്തോടെ ദേശീയവാദിയായി അഭിമാനത്തോടെ ഞാന്‍ ജീവിക്കും..എന്റെ തത്വങ്ങളില്‍ ഞാന്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. ഞാന്‍ ഒരിക്കലും അത് ചെയ്യില്ല ജയ് ഹിന്ദ്.” എന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. എന്നാല്‍ പോയി ചൈനയെ തോല്‍പ്പിക്കൂ , സിംഹപ്പെണ്ണേയെന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

“നിങ്ങളാണ് ഒരേയൊരു താരം സഹോദരി, ഒരേയൊരു യഥാര്‍ഥ മണികര്‍ണിക. നാലഞ്ച് പേരെ കൂട്ടി പോയി ചൈനയെ തോല്‍പ്പിക്കൂ. നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ അവര്‍ അതിക്രമിച്ച്‌ കയറിയത് കണ്ടില്ലേ. ഞങ്ങളെ സംരക്ഷിക്കാന്‍‌ നിങ്ങള്‍ ഉള്ളിടത്തോളം കാലം ഇന്ത്യയ്ക്ക് ഭയക്കാനില്ലെന്ന് അവര്‍ക്ക് കാണിച്ച്‌ കൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്” – അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

എന്നാല്‍അനുരാഗിന്റെ വിമര്‍ശനത്തിനു തക്കതായ മറുപടിയുമായി കങ്കണ വീണ്ടുമെത്തി. ട്വിറ്ററില്‍ താരം” ഞാന്‍ അതിര്‍ത്തിയില്‍ പോകാം. നിങ്ങള്‍ അടുത്ത ഒളിമ്ബിക്സിന് പോകണം” എന്നാണു അനുരാഗിനോട് ആവശ്യപ്പെട്ടത്.

“ശരി ഞാന്‍ അതിര്‍ത്തിയില്‍ പോകാം. നിങ്ങള്‍ അടുത്ത ഒളിമ്ബിക്സിന് പോകണം. നമ്മുടെ രാജ്യത്തിനായി സ്വര്‍ണമെഡല്‍ കൊണ്ടുവരണം. കലാകാരന്മാര്‍ക്ക് എന്തുമാകാന്‍ സാധിക്കുന്ന ബി- ഗ്രേഡ് ചിത്രമല്ല ഇത്. നിങ്ങള്‍ അലങ്കാര വാക്കുകളെ അതുപോലെ തന്നെ മനസിലാക്കുകയാണ്. എന്ന് മുതലാണ് ഇങ്ങനെ വി‍ഡ്ഢിയായി മാറിയത്. നമ്മള്‍ സുഹൃത്തുക്കളായിരുന്ന സമയത്ത് നിങ്ങള്‍ക്കല്‍പം കൗശലമൊക്കെ ഉണ്ടായിരുന്നു”. കങ്കണ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button