CinemaGeneralLatest NewsMollywoodNEWS

കാബുളിവാലയിലും, കമലദളത്തിലും എന്‍റെ ശബ്ദമെടുത്തില്ല : വീനിത് വെളിപ്പെടുത്തുന്നു

അന്ന് ലാലേട്ടനാണ് സമാധാനിപ്പിച്ചത്

മലയാള സിനിമയിൽ ഡബ്ബിംഗ് മേയലയിൽ വിസ്മമായി കൊണ്ടിരിക്കുന്ന നടൻ വിനീത് ലൂസിഫറിലെ വില്ലന് ശബ്ദം നൽകി കൊണ്ടാണ് കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത്. ഇപ്പോഴിതാ മോഹൻലാൽ സിനിമയുമായി ബസപ്പെട്ട തന്റെ സിനിമ കരിയറിനെക്കുറിച്ചും ഒരു നടനെന്ന നിലയിൽ ഡബ്ബ് ചെയ്ത അനുഭവത്തെക്കുറിച്ചും ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് നടൻ വിനീത്

‘ഇടനിലങ്ങളിൽ’ ലാലേട്ടനൊപ്പം ചെറിയ കഥാപാത്രം അവതരിപ്പിച്ചാണ് കരിയറിന്റെ തുടക്കം. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുള്ളിൽ അഭിനയിക്കുന്ന സമയത്താണ് നഖക്ഷതങ്ങളുടെ 100 ദിന ആഘോഷം. അതിന് പോകാൻ പറ്റാത്തത്തിൽ വലിയ സങ്കടമായിരുന്നു. അന്ന് ലാലേട്ടനാണ് സമാധാനിപ്പിച്ചത്. പിന്നീട് അമൃതംഗമയ, കമലദളം, ഉസ്താദ്, തച്ചോളി വർഗീസ് ചേകവർ , പിന്നീട് 2005ൽ വടക്കുംനാഥനിൽ അഭിനയിച്ചു കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞാണ് ലൂസിഫറിൽ ശബ്ദ സാന്നിധ്യമെങ്കിലും ആകാൻ കഴിഞ്ഞത്. വിവേക് ഒബ്റോയിയുടെ കഥാപാത്രമായ ബോബിക്ക് വേണ്ടി റഫറൻസ് ട്രാക്ക് പൃഥ്വിരാജ് തന്നെ ഡബ്ബ് ചെയ്തു വച്ചിരുന്നു. അത് കേട്ടാണ് ഒന്ന് രണ്ട് സീനുകൾ ചെയ്തു കേൾപ്പിച്ചത് .അപ്പോൾ തന്നെ പൃഥ്വി പറഞ്ഞു പെർഫെക്റ്റ് ഇതാണ് ബോബിയുടെ ശബ്ദം’.

ഞാൻ എനിക്ക് വേണ്ടി ആദ്യമായി ഡബ്ബ് ചെയ്തത് പ്രമാണത്തിലാണ്. അതിന് മുൻപ് കാബൂളിവാലയിലും, കമലദളത്തിലും ഡബ്ബ് ചെയ്യാൻ ശ്രമിച്ചിരുന്നു. അത് ശരിയായില്ല. പിന്നീട് കൃഷ്ണേട്ടൻ തന്നെ ഡബ്ബ് ചെയ്തു. ഗസൽ മുതലാണ് സ്ഥിരമായി ഡബ്ബ് ചെയ്തു തുടങ്ങിയത്. മാനത്തെ വെള്ളിത്തേരിന് ഫാസിൽ സാർ കൂടെയിരുന്നാണ് ഡബ്ബ് ചെയ്തത്. അതൊരു നല്ല ട്രെയിനിങ്ങായിരുന്നു

shortlink

Related Articles

Post Your Comments


Back to top button