CinemaGeneralMollywoodNEWS

ജാതിവാല് ഉപേക്ഷിക്കുന്നത് മന്ത് ചെത്തുന്നത് പോലിരിക്കും: പേരിലെ മേനോനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രിയുടെ ഇന്‍വിറ്റെഷനില്‍ ഞാന്‍ വച്ചിരുന്നത് ബാലചന്ദ്രന്‍ എന്നായിരുന്നു

ബാലചന്ദ്ര മേനോന്‍ എന്ന പേരിലെ തന്റെ ജാതിവാലിനെക്കുറിച്ച് തുറന്നു സംസാരിച്ച് ബാലചന്ദ്ര മേനോന്‍. എന്ത് കൊണ്ട് താന്‍ മേനോന്‍ ആയി എന്നതിന് ഉത്തരം പറയുകയാണ് മലയാള സിനിമയിലെ സകലകലാവല്ലഭനായ ബാലചന്ദ്ര മേനോന്‍. ഇനി മേനോന്‍ എന്ന ജാതിവാല് ഉപേക്ഷിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും അതിന്റെ കാരണം എന്താണെന്നും ഒരു ടെലിവിഷന്‍ ചാനലിലെ ടോക് ഷോയ്ക്കിടെ ബാലചന്ദ്ര മേനോന്‍ പങ്കുവയ്ക്കുന്നു.

“നമ്മുടെ പേരിടാൻ നമുക്ക് ഒരു അവകാശവും ഇല്ലല്ലോ, ആക്കാര്യത്തിൽ ഞാൻ നിസഹായനാണ്. മരുമക്കത്തായത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ ജനിക്കുന്നത്. എൻ്റെ അമ്മാവൻമാരെല്ലാം മേനോൻമാരായിരുന്നു. അച്ഛൻ ശിവശങ്കരപിള്ളയായിരുന്നു. പക്ഷേ അമ്മാവൻമാരുടെ മേനോൻ പേര് എനിക്കും വന്നു. അങ്ങനെ ഞാൻ ബാലചന്ദ്ര മേനോനായി. എന്റെ ആദ്യ ചിത്രമായ ‘ഉത്രാടരാത്രി’യുടെ ഇന്‍വിറ്റെഷനില്‍ ഞാന്‍ വച്ചിരുന്നത് ബാലചന്ദ്രന്‍ എന്നായിരുന്നു. പക്ഷെ നാട്ടുകാര്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റ് ആക്കി എന്ന് പറയുന്ന പോലെ എന്നെ മേനോന്‍ എന്ന് പേരിനൊപ്പം വിളിച്ചു ശീലിച്ചു. ഞാന്‍ ഇനി അത് മാറ്റുന്നത് ശരിയല്ല. മന്ത് ചെത്തിയ പോലിരിക്കും. ആദ്യം മന്തുള്ള മേനോന്‍ എന്ന് പറയും, പിന്നെ മന്ത് ചെത്തിയാല്‍ മന്ത് ചെത്തിയ മേനോന്‍ എന്ന് പറയും. എന്നാലും മന്ത് പോകുന്നിലല്ലോ. അത് കൊണ്ട് ഇനി ജാതിവാല്‍ ഉപേക്ഷിച്ചു കാണിക്കുന്നതിലൊന്നും വലിയ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല”. ബാലചന്ദ്ര മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button