വിവാദമായ മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയം ആധാരമാക്കി സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് ‘മരട് 357’. ഇപ്പോഴിതാ തന്റെ സിനിമയെ തകര്‍ക്കാൻ ചിലര്‍ ശ്രമിക്കുന്നതായി കണ്ണന്‍ താമരക്കുളം പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14 ന് വിഷു ദിനത്തിലായിരുന്നു സിനിമ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് മൂലം റിലീസ് വൈകുകയായിരുന്നു. ഇപ്പോഴിതാ സിനിമയെ തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. നാനാ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
സിനിമയുടെ ടീസര്‍ പുറത്തിറക്കിയ മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഒരാള്‍ കേസ് കൊടുത്തു. സിനിമ ചെയ്യാതിരിക്കുവാനായി പലരും ഓഫറുകളുമായി വന്നു. ഷൂട്ടിംഗിനായി ഒരു ഫ്‌ളാറ്റിന്‍റെ അനുമതി ലഭിക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടി. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഫ്ലാറ്റ് പണിയാന്‍ കൈക്കൂലി വാങ്ങി അനുമതി നൽകിയതിനെക്കുറിച്ചെല്ലാം സിനിമയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതിലെ പിന്നാമ്പുറകഥകളിലൂടെയാണ് തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത് കഥയൊരുക്കിയിരിക്കുന്നത്. അതിനാൽ ചിലർ സിനിമയെ തകര്‍ക്കാൻ ശ്രമം നടത്തുകയുണ്ടായി കണ്ണന്‍ താമരക്കുളം പറയുന്നു.
Post Your Comments