GeneralLatest NewsMollywoodNEWS

എന്നെ തനിച്ചാക്കി പോയിട്ട് നാലുവർഷം ; മകന്റെ ഓർമ്മയിൽ നടി സബീറ്റ

ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് സബീറ്റ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സബീറ്റ ജോർജ്. ഇപ്പോഴിതാ മകന്റെ ഓർമ്മ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സബീറ്റ ജോർജ്. നാലു വർഷം മുന്നെയാണ് സബീറ്റയുടെ മൂത്ത മകനായ മാക്സ് വെൽ മരണപ്പെട്ടത്. ഇപ്പോഴും മകന്റെ വേർപാടിൽ മനംനൊന്ത് കഴിയുകയാണ് സബീറ്റ.

‘എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ്… അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം സമ്മാനിച്ചാണ് കടന്നു പോയത്. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല’ മകന് ചുംബനം നൽകുന്ന ചിത്രത്തിനൊപ്പം സബീറ്റ കുറിച്ചു.

അമേരിക്കയിലാണ് സബീറ്റയും കുടുംബവും താമസിക്കുന്നത്. സബീറ്റയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. ജനനസമയത്ത് തലയ്ക്കേറ്റ പരിക്ക് മൂലമാണ് മാക്സ് ഭിന്നശേഷിക്കാരനായി മാറിയത്. പന്ത്രണ്ടാമത്തെ വയസിലായിരുന്നു മാക്സ് സബീറ്റയേയും കുടുംബത്തെയും വിട്ടു പോയത്.

ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് സബീറ്റ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ലളിതയെന്ന കഥാപാത്രത്തെയാണ് താരം സീരിയലിൽ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button