GeneralLatest NewsMollywoodNEWSSocial Media

ആദിത്യൻ എന്റെ കരണത്തടിച്ചു, വീട്ടിൽ വന്നു ഭീഷണിപ്പെടുത്തി ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് അമ്പിളി ദേവി

ആരോപണ വിധേയായ സ്ത്രീയെയും ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായി ജയൻ ചൂഷണം ചെയ്തിരുന്നു എന്ന് അമ്പിളി

സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് താരദമ്പതികളായ ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള ദാമ്പത്യ തകർച്ചയാണ്. പല അഭിമുഖങ്ങളിലായി ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യന് തൃശൂരുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവർ ഗർഭിണിയാകുകയും പിന്നീട് അബോർഷൻ ചെയ്തുവെന്നും അമ്പിളി ആരോപിച്ചു. എന്നാൽ ആദിത്യൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയും തനിക്കല്ല അമ്പിളിക്കാണ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും നടൻ പറയുന്നു. അമ്പിളി അയച്ചെന്ന വാദവുമായി നിരവധി സ്ക്രീഷോർട്ടുകളും ആദിത്യൻ പുറത്തുവിട്ടു. എന്നാൽ ഇപ്പോൾ ആദിത്യന് എതിരെ ശക്തമായ തെളിവുകളുമായി അമ്പിളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പക്ഷത്തെ കാര്യങ്ങൾക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭർത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സംഭവത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും, ജയൻ വീട്ടിൽ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു.

അമ്പിളിയുടെ വാക്കുകൾ

”തൃശൂരിലെ സ്ത്രീ ജയൻ താമസിക്കുന്ന വാടകവീടിന്റെ മുകളിലാണ് താമസം. ഇവർ ഒരു കോളേജ് പ്രൊഫസറാണ്. ഈ സ്ത്രീയെയും ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായി ജയൻ ചൂഷണം ചെയ്തിരുന്നു എന്ന് അമ്പിളി ഈ അഭിമുഖത്തിൽ ആരോപിക്കുന്നു. ഇവർ ഗർഭിണിയാവുകയും ചെയ്തു. സ്കാനിംഗ് റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ആ സ്ത്രീയും ആദിത്യനും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ, അമ്പിളിയോടുള്ള ദേഷ്യത്തിന് ചെയ്തതാണ് എന്നായിരുന്നു മറുപടി എന്നും അവർ പറഞ്ഞു. ഇതിനു പുറമെ താൻ വിവാഹ ശേഷം നേരിട്ട ഒട്ടനവധി കാര്യങ്ങൾ അമ്പിളി തുറന്നു പറഞ്ഞു.

എന്തായാലും നിൽവിൽ താൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇനി ഭാവിയിൽ തീരുമാനം എന്താകുമെന്ന് ഇപ്പോൾ പറയാനും സാധിക്കില്ലെന്ന് അമ്പിളി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button