CinemaGeneralMollywoodNEWS

വിവാഹവും കുടുംബ ജീവിതവും അത് മാത്രമായിരുന്നു മനസ്സില്‍: ഭാഗ്യലക്ഷ്മി

താന്‍ ആദ്യമായി സുമലതയ്ക്ക് വേണ്ടിയാണു ശബ്ദം നല്‍കിയതെന്നും

മലയാള സിനിമയില്‍ ഡബ്ബിംഗ് മേഖലയിലെ ഒരുകാലത്തെ ഒറ്റയാന്‍ സൂപ്പര്‍ താരമായിരുന്നു ഭാഗ്യലക്ഷ്മി. ശോഭന എന്ന നായികയെ പ്രേക്ഷകര്‍ മതി മറന്നു സ്നേഹിച്ചതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഭാഗ്യ ലക്ഷ്മിയുടെ ശബ്ദം കൂടിയാണ്. താന്‍ ആദ്യമായി സുമലതയ്ക്ക് വേണ്ടിയാണു ശബ്ദം നല്‍കിയതെന്നും ഒരു വിവാഹമൊക്കെ കഴിച്ചു ഒതുങ്ങികൂടുന്ന വീട്ടമ്മയായി ജീവിതം തുടരാനായിരുന്നു തന്റെ ആദ്യകാലത്തെ തീരുമാനമെന്നും തന്റെ പൂര്‍വ്വകാല സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.

ഞാന്‍ ഒരു നായികയ്ക്ക് ആദ്യമായി ശബ്ദം നല്‍കിയത് ‘കോളിളക്കം’ എന്ന സിനിമയില്‍ സുമലതയ്ക്ക് വേണ്ടിയാണ്. എനിക്ക് അന്ന് പത്തൊന്‍പത് വയസ്സ് മാത്രമാണ് പ്രായം. ഡബ്ബിംഗ് ഒരു പ്രൊഫഷന്‍ ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴും എന്റെ ചിന്ത നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു. ഇനി ഞാന്‍ സിനിമയെ ചെയ്യുന്നില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് എന്റെ മുന്നില്‍ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമ വരുന്നത്. ഡബ്ബിംഗ് വളരെ നിസാരമായി കണ്ടിരുന്ന എന്നെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി തന്ന ചിത്രമായിരുന്നു അത്. ആ എക്സിപീരിയന്‍സ് ആയിരുന്നു തുടര്‍ന്നങ്ങോട്ടുള്ള എന്റെ ബലം. ഭാഗ്യലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button