CinemaGeneralLatest NewsMollywoodNEWS

‘ശരിക്കും എന്നെ പോലെ തന്നെ, എന്റെ അമ്മ വരെ ഞെട്ടി, പക്ഷേ ആ വീഡിയോയിലുള്ളത് ഞാനല്ല’; നടി രമ്യ സുരേഷ്

കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ

തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രമ്യ സുരേഷ്. ‘നടി രമ്യ സുരേഷിന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത്’ എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് താനല്ലെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച കൈകൾ ആരുടെതാണെങ്കിലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും നടി വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ആലപ്പുഴ സൈബർ സെല്ലിൽ താരം പരാതി നൽകി. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ. രമ്യയുടെ വാക്കുകളിങ്ങനെ:

Also Read:ലക്ഷദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച മമ്മൂട്ടി; ദ്വീപിലെത്തിയ ആദ്യത്തെ മെഡിക്കൽ സംഘം, 300 പേർക്ക് കാഴ്ച ലഭിച്ചു!

‘ഞാൻ രമ്യ സുരേഷ്. അത്യാവശ്യം ചെറിയ സിനിമകളൊക്കെ ചെയ്തിട്ടുണ്ട്. എന്നെ പരിചയമുള്ള ഒരാളാണ് ഇന്ന് എനിക്ക് ഈ വീഡിയോ അയച്ച് തന്നത്. എന്റെ ഫേസ്ബുക്ക് പേജിൽ നിന്നുമെടുത്ത രണ്ട് ഫോട്ടോസും ഒരു പെൺകുട്ടിയുടെ വീഡിയോയുമായിരുന്നു അയാൾ എനിക്ക് അയച്ച് തന്നത്. വീഡിയോ കണ്ട ഞാൻ ശരിക്കും ഞെട്ടിപ്പോയി. ശരിക്കും ആ കുട്ടി എന്നെപോലെ തന്നെ ഇരിക്കുന്നു. ആലപ്പുഴ എസ്പി ഓഫിസിൽ ചെന്ന് പരാതി നൽകി. സമാനമായ കേസുകൾ മുൻപും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടൻ തന്നെ ചെയ്യാമെന്ന് അവർ ഏറ്റു.’ – രമ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

‘ഈ വീഡിയോ എത്രപേരിൽ എത്തിയിട്ടുണ്ടെന്ന് അറിയില്ല. വീഡിയോ കാണുന്നവർ അത് ഞാനാണെന്ന് കരുതിതന്നെയാകും കാണുക. കാണുന്ന എത്ര പേർക്ക് സത്യാവസ്ഥ അറിയാം? സത്യത്തിൽ ഞാനിപ്പോൾ തകർന്ന് തരിപ്പണമാകേണ്ടതാണ്. വീഡിയോ എന്റേതല്ലെന്ന ഉറച്ച വിശ്വാസം എനിക്കുള്ളതുകൊണ്ടാണ് ഇങ്ങനെ നിക്കുന്നത്. ആ വീഡിയോ കണ്ടാൽ അത് ഞാനല്ലെന്ന് ആരും പറയില്ല. ആ ഫോട്ടോയിൽ കാണുന്നത് ഞാനാണ്. പക്ഷേ ആ വീഡിയോയിലെ കുട്ടി ഞാനല്ല. സംഭവം എന്റെ അമ്മയെ കാണിച്ചപ്പോൾ അമ്മ പോലും ഞെട്ടിപ്പോയി. അപ്പോൾ പിന്നെ കാണുന്ന മറ്റുള്ളവരെ പറയണോ? ദയവായി ഇനിയും എന്റെ പേരിൽ ഇത് പ്രചരിപ്പിക്കരുത്,’- രമ്യ സുരേഷ് പറഞ്ഞവസാനിപ്പിക്കുന്നു.

shortlink

Post Your Comments


Back to top button