GeneralLatest NewsNEWSTV Shows

ഇനിയും ഇനിയും ‘മുതല്‍’ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി, ഒടുക്കം ഇറങ്ങിയോടി: ദിയ സന പറയുന്നു

വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു

കൊല്ലം : ഉത്ര, പ്രിയങ്ക, കൃതി തുടങ്ങിയവരുടെ നിരയിലേക്ക് എഴുതി ചേർക്കപ്പെടുകയാണ് ശാസ്താം കോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയിൽ കണ്ട വിസ്മയയുടെ പേരും. സ്ത്രീധനം നല്‍കിയത് കുറഞ്ഞ് പോയെന്ന് പേരില്‍ ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും കൊടും പീഡനമാണ് വിസ്മയ സഹിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ദിയ സന.

തന്റെ വിവാഹവും പിന്നീട് ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളും വിവരിച്ച ദിയ പെൺകുട്ടികൾ ജീവിതം ആത്മഹത്യയിൽ അവസാനിപ്പിക്കരുതെന്നു പറയുന്നു.

read also: ‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്’: ജൂഡ് ആന്റണി ജോസഫ്

ദിയ സനയുടെ കുറിപ്പ് പൂർണ രൂപം

നീണ്ട 15 വര്‍ഷങ്ങള്‍ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു.. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി . അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു .. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തി.

കുറെ ആര്‍തിമൂത്ത മനസാക്ഷിയില്ലാത്ത ദ്രോഹികളായ ആളുകളുടെ ഇടയില്‍ പെടുന്ന പെണ്‍കുട്ടികളെ നിങ്ങളുടെ ജീവിതം തീര്‍ന്നിട്ടില്ല.. നിങ്ങള്‍ സ്വയം നിയന്ത്രണം വിട്ട തീരുമാനം എടുക്കല്ലേ. ഈ സമാദ്രോഹികളുടെ ഇടയില്‍ നിന്നും ഇറങ്ങി അവരോടൊക്കെ നിയമപരമായി നീങ്ങി പ്രതികാരം ചെയ്യണം.ഇപ്പോഴും സ്വത്തിനു വേണ്ടി ആര്‍ത്തി മൂക്കുന്ന ഓരോ കുടുംബത്തിന് നേര്‍ക്കുമുള്ള ഒച്ച ആകണം ഓരോ പെണ്ണും

shortlink

Related Articles

Post Your Comments


Back to top button