CinemaGeneralLatest NewsMollywoodNEWS

കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് ഉർവശിയുടെ മകൻ കരയുമ്പോൾ മോളെ അങ്ങോട്ട് വിടും: മനോജ് കെ ജയൻ

മലയാളികളുടെ പ്രിയ താരങ്ങളാണ് ഉർവശിയും മനോജ് കെ ജയനും. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ ഇവർ പിന്നീട് വേർപിരിഞ്ഞു. രണ്ടു പേരും മറ്റൊരു വിവാഹം കഴിച്ചു. ഇപ്പോൾ തന്റെ മകള്‍ കുഞ്ഞാറ്റയ്ക്ക് തന്റെ രണ്ടാമത്തെ ഭാര്യ ആശയോടുള്ള ആത്മബന്ധത്തെ കുറിച്ച് മനോജ് കെ ജയൻ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.

ആശയും കുഞ്ഞാറ്റയും നല്ല ആത്മബന്ധമാണെന്ന് നടൻ പറയുന്നു. കുഞ്ഞാറ്റയെയും എടുത്ത് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രമാണെന്ന് മനോജ് വ്യക്തമാക്കുന്നു. വലിയ അപകടങ്ങളിലേക്ക് പോകാതെ തന്നെ പലപ്പോഴും ചേര്‍ത്തു നിര്‍ത്തിയത് ഉര്‍വശിയുടെ അമ്മയാണെന്നും ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നിയതെന്നും നടൻ വെളിപ്പെടുത്തുന്നു.

Also Read:2000 – 2010 സമയത്തു റിലീസ് ആയ മലയാള സിനിമകൾ ഇഷ്ടമല്ല: തുറന്നു പറഞ്ഞ് കനി കുസൃതി

‘ആശക്കും കുഞ്ഞാറ്റക്കും അമൃതിനും ഒപ്പം ഞാൻ ഇപ്പോൾ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാൻ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ് ഞാൻ പറഞ്ഞത്. ഉര്‍വശിയുടെ നമ്പറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള്‍ വിളിച്ചത്. ഉര്‍വശിയുടെ മോന്‍ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത്. ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വിളിക്കുന്നത് ആശയുടെ ഫോണിലേക്ക് ആണ്’, വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button