തിരുവനന്തപുരം: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരമായി ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അതിയായ ദുഖമുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
‘ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളില്‍ ഒരാളായ ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അതിയായ ദുഖമുണ്ട്. ഒരു നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹം അതുല്യനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സിനിമകളും സമയത്തിന് അതീതമാണ്. ഇനി വരാനിരിക്കുന്ന തലമുറയ്ക്കും അത് പ്രചോദനമേകും’-പിണറായി വിജയൻ കുറിച്ചു.
Deeply saddened by the passing of Dilip Kumar, one of the legends of Indian cinema. He was exceptional, both as an artist and as a human being. His works and life will endure the test of time and continue to inspire future generations. Heartfelt condolences.
— Pinarayi Vijayan (@pinarayivijayan) July 7, 2021
ന്യൂമോണിയ ബാധയെത്തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാറിന്‍റെ അന്ത്യം . ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതോടെ ജൂണ്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments