CinemaGeneralLatest NewsMollywoodMovie GossipsNEWS

ആരുടേയും കുറ്റമല്ല, പല സിനിമകളും അബോർഷൻ എന്നതിനെ മോശപ്പെട്ട പ്രവർത്തിയായിട്ടാണ് കാണിച്ചു തന്നിരുന്നത്: ജൂഡ്

അബോർട്ട് ചെയ്യാൻ പോകുന്ന ആളിനെ ഭീകരവാദിയെപ്പോലെയാണ് പൊതുവെ ചിത്രീകരിക്കാറുള്ളതെന്നും ജൂഡ്

സണ്ണി വെയ്ൻ അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘സാറാസ്’. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് തന്റെ സിനിമയെ കുറിച്ച് മനസ് തുറന്നത്.

അബോർഷൻ ചെയ്യുന്നതിനെ മോശപ്പെട്ട പ്രവർത്തിയായാണ് തുടക്കം മുതലുള്ള സിനിമകളിൽ പറഞ്ഞിരുന്നത് എന്ന് ജൂഡ് പറയുന്നു. അബോർട്ട് ചെയ്യാൻ പോകുന്ന ആളിനെ ഭീകരവാദിയെപ്പോലെയാണ് പൊതുവെ ചിത്രീകരിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഇത്തരം സിനിമകൾ ചെയ്യാനുള്ള പ്രചോദനമായത് ആഷിഖ് അബു, മഹേഷ് നാരായണൻ ദിലീഷ് പോത്തൻ തുടങ്ങിയ എഴുത്തുകാരും സംവിധായകരുമാണെന്ന് ജൂഡ് പറയുന്നു.

ജൂഡ് ആന്തണി ജോസഫിന്റെ വാക്കുകൾ:

അബോർഷൻ എന്നതിനെ ഒരു മോശപ്പെട്ട പ്രവർത്തിയായിട്ടായിരുന്നു പല സിനിമകളിലും അവതരിപ്പിച്ചിരുന്നത്. കോണ്ടം സെക്സ് തുടങ്ങിയ വാക്കുകൾ പോലും എത്രയോ കാലങ്ങൾക്ക് ശേഷമാണ് സിനിമകളിൽ ഉപയോഗിക്കുവാൻ തുടങ്ങിയത്. ആഷിഖ് അബു, മഹേഷ് നാരായണൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ എഴുത്തുകാരും സംവിധായകരും നമുക്ക് തുറന്ന് നൽകിയിരിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ സാറാസ് പോലൊരു സിനിമ ഞാൻ ചെയ്യില്ലായിരുന്നു. എന്നാൽ നമ്മുടെ ഇന്ഡസ്ട്രിയിലുള്ള ഗംഭീര ഫിൽമേക്കേഴ്‌സ് ഇങ്ങനെയും സിനിമ ചെയ്യാമെന്ന് തെളിയിച്ചു. ആഷിഖ് അബുവാണ് അതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത്. കൊമേർഷ്യൽ ഹിറ്റായ ഒരു സിനിമയ്ക്ക് ശേഷമാണ് ആഷിഖ് അബു 22 ഫീമെയിൽ കോട്ടയം എന്ന സിനിമ ചെയ്തത്. ഒരു ഹിറ്റ് പടത്തിന് ശേഷം അത്തരത്തിലൊരു കോൺസെപ്റ്റ് ചെയ്തപ്പോൾ തീർച്ചയായും അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button