BollywoodGeneralLatest NewsMovie GossipsNEWS

മകളായിരുന്നു കുടുംബം നോക്കിയിരുന്നത്, ഇപ്പോൾ താമസിക്കുന്നത് ഒറ്റമുറി വീട്ടിൽ: പ്രത്യുഷയുടെ മാതാപിതാക്കൾ

2016 ൽ ബാങ്കൂര്‍ നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിൽ വെച്ച് തൂങ്ങി മരിക്കുകയായിരുന്നു പ്രത്യുഷ

മുംബൈ: ബാലികാവധു എന്ന സീരിയലിലൂടെ ശ്രദ്ധേയ നടിയായിരുന്നു അന്തരിച്ച പ്രത്യുഷ ബാനര്‍ജി. 2016 ൽ ബാങ്കൂര്‍ നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിൽ വെച്ച് തൂങ്ങി മരിക്കുകയായിരുന്നു പ്രത്യുഷ. പ്രത്യുഷയുടെ കാമുകന്‍ രാഹുല്‍രാജ് സിങ്ങിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മകളുടെ മരണവുമായി ബന്ധപ്പെട്ട പോരാട്ടത്തില്‍ സാമ്പത്തികമായി തകര്‍ന്നുവെന്ന് പറയുകയാണ് പിതാവ് ശങ്കര്‍ ബാജര്‍ജി.

മകളായിരുന്നു കുടുംബം നോക്കിയിരുന്നതെന്നും. മകളുടെ കേസിനായി വര്‍ഷങ്ങളോളം നടത്തിയ പോരാട്ടത്തിൽ എല്ലാം നഷ്ടമായെന്നും ശങ്കർ പറയുന്നു. ഇപ്പോൾ ഒറ്റ മുറിയുള്ള ഒരു വീട്ടിലാണ് താനും ഭാര്യയും താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മകളായിരുന്നു കുടുംബം നോക്കിയിരുന്നത്. അവളുടെ മരണത്തിന് ശേഷം ഞങ്ങള്‍ അനാഥരായി. അവള്‍ക്ക് നീതി ലഭിക്കാന്‍ വര്‍ഷങ്ങളോളം ഞങ്ങള്‍ പോരാടി. കേസുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവായി. ബാങ്കില്‍നിന്ന് പണം വായ്പ്പയായി എടുത്തു. താമസം ഒരു മുറി മാത്രമുള്ള ഒരു വീട്ടിലേക്ക് മാറ്റേണ്ടി വന്നു. പ്രത്യുഷയുടെ അമ്മ ഒരു ഡേ കെയറില്‍ ജോലി നോക്കുകയാണ്. മകള്‍ പോയതോടെ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. മരണം വരെ ഞങ്ങള്‍ പോരാടും’- ശങ്കര്‍ ബാനര്‍ജി പറഞ്ഞു.

പ്രത്യുഷയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രത്യുഷയുടെ മാതാവ് സോമ ബാനര്‍ജി ബാങ്കൂര്‍ നഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാൽ രാഹുലിനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

shortlink

Post Your Comments


Back to top button