CinemaGeneralMollywoodNEWS

ദുല്‍ഖറിന്റെ അനിയത്തിമാരായി അഭിനയിച്ച അവര്‍ ദുല്‍ഖറിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കി: ലാല്‍ ജോസ് പറയുന്നു

നിനക്ക് ആണ് ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതെങ്കില്‍ നിനക്ക് എങ്ങനെയാണു അത് ഫീല്‍ ചെയ്യുന്നത് അത് അങ്ങനെ ചെയ്യുക എന്ന് മാത്രമാണ് ഞാന്‍ ദുല്‍ഖറിനു പറഞ്ഞു കൊടുത്തത്

‘വിക്രമാദിത്യന്‍’ എന്ന സിനിമ ചെയ്യുമ്പോള്‍ ദുല്‍ഖറിനു മുന്നിലുണ്ടായിരുന്ന രണ്ടു പ്രതിസന്ധികളെക്കുറിച്ച് പങ്കുവച്ചു ലാല്‍ ജോസ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിമാരായി അഭിനയിച്ച നടിമാര്‍ സിനിമയുടെ അവസാനം ദുല്‍ഖര്‍ താടി എടുക്കേണ്ടി വന്ന സാഹചര്യത്തില്‍ ദുല്‍ഖറിന്റെ ആരാധികമാര്‍ എന്ന നിലയില്‍ വിസമ്മതം പ്രകടിപ്പിച്ചുവെന്നും തന്റെ സൂപ്പര്‍ ഹിറ്റ് സിനിമയുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.

‘വിക്രമാദിത്യന്‍’ ചെയ്യുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന് രണ്ടു കാര്യങ്ങളില്‍ ആത്മ വിശ്വാസകുറവുണ്ടായിരുന്നു. അതില്‍ ഒന്ന് ഒരു സീന്‍ താന്‍ എങ്ങനെ ചെയ്യും എന്നോര്‍ത്തായിരുന്നു. അത് വരെ സെന്റി സീനുകളില്‍ അധികം കയറി കളിക്കാതിരുന്ന ദുല്‍ഖറിനു മുന്നിലേക്ക് ആദ്യമായാണ് അങ്ങനെയൊരു രംഗം വരുന്നത്. ‘നിനക്ക് ആണ് ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതെങ്കില്‍ നിനക്ക് എങ്ങനെയാണു അത് ഫീല്‍ ചെയ്യുന്നത് അത് അങ്ങനെ ചെയ്യുക’ എന്ന് മാത്രമാണ് ഞാന്‍ ദുല്‍ഖറിനു പറഞ്ഞു കൊടുത്തത്. അത് ഇങ്ങനെ ഒരു ഷേപ്പില്‍ പറയണം എന്നൊന്നുമില്ല എന്ന് പറഞ്ഞു, അപ്പോള്‍ ദുല്‍ഖര്‍ ഒക്കെയായി. പിന്നീട് സിനിമയുടെ അവസാനം ദുല്‍ഖര്‍ മീശ മാത്രം വച്ച് വരുന്നതാണ്. അത് ചെയ്യാനായിരുന്നു ഏറെ വിഷമം. അതില്‍ ദുല്‍ഖറിന്റെ അനിയത്തിമാരായി അഭിനയിച്ച സന അല്‍ത്താഫും, ആരതിയും വലിയ ദുല്‍ഖര്‍ ഫാന്‍സാണ്. അവര്‍ പറഞ്ഞു താടി എടുത്താല്‍ ദുല്‍ഖറിന് അത് വല്ലാതെ ബോര്‍ ആകും. അങ്ങനെ ചെയ്യരുതെന്ന്, പക്ഷേ ദുല്‍ഖര്‍ ഒരു സംവിധായകന്റെ ഭീഷണിക്ക് വഴങ്ങി അതിനും സമ്മതിക്കുകയായിരുന്നു’. ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button