CinemaGeneralMollywoodNEWS

നിര്‍മ്മാതാക്കള്‍ ഒടുവില്‍ എന്നെ വേണ്ടെന്ന് പറയും: വേറിട്ട അനുഭവം പങ്കുവച്ചു വിനയ് ഫോര്‍ട്ട്‌

അപ്പോള്‍ നിര്‍മ്മാതാവ് പുള്ളിയുടെ സിനിമ ചെയ്യാതെ പിന്‍വാങ്ങും

മലയാളത്തിലെ നിര്‍മ്മാതാക്കള്‍ തന്നെ ഒരു വാല്യൂവുള്ള നടനായി അംഗീകരിക്കാതിരുന്നതിന്റെ സങ്കടം ‘മാലിക്’ സിനിമ ചെയ്തതോടെ തീര്‍ന്നു കിട്ടിയെന്നു തുറന്നു പറയുന്ന വിനയ് ഫോര്‍ട്ട്‌. ഒരു സമയത്ത് താന്‍ അഭിമുഖരിച്ചിരുന്ന പ്രധാന പ്രതിസന്ധിയെക്കുറിച്ചും ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിച്ചു കൊണ്ട് വിനയ് പങ്കുവയ്ക്കുന്നു.

വിനയ് ഫോര്‍ട്ടിന്‍റെ വാക്കുകള്‍

‘ഞാന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എന്തെന്നാല്‍ സിനിമയിലുള്ള ആളുകളും അതില്‍ ഇല്ലാത്ത ആളുകളും എന്നോട് കഥ പറയും. എന്നിട്ട് ആഴ്ചയില്‍, ആഴ്ചയില്‍ എന്നെ വിളിച്ചിട്ട് പറയും. ‘വിനയ്, ഞാന്‍ ഈ നിര്‍മ്മാതാവിനെ കണ്ടു, അപ്പോള്‍ ആ നിര്‍മ്മാതാവ് പറഞ്ഞു. വിനയ് നല്ല ഓപ്ഷന്‍ ആണ്. പക്ഷേ സിനിമ ബിസിനസ് ആകില്ലെന്ന്. അപ്പോള്‍ എന്നെ വിളിച്ച പുള്ളി തിരിച്ചു പറഞ്ഞത് ‘വിനയ് ഫോര്‍ട്ടിനെ അല്ലാതെ മറ്റൊരാളെ എനിക്ക് മാറ്റി ചിന്തിക്കാന്‍ കഴിയുന്നില്ല വേറൊരു ഓപ്ഷന്‍ മുന്നില്‍ വരുന്നില്ലെന്നാണ്’. അപ്പോള്‍ നിര്‍മ്മാതാവ് പുള്ളിയുടെ സിനിമ ചെയ്യാതെ പിന്‍വാങ്ങും. ഈ ഒരു കാര്യം എന്നെ വല്ലാതെ ടച്ച് ചെയ്തിട്ടുണ്ട്. അവിടുന്നങ്ങോട്ട്‌ ഒരു കോമേഴ്സ്യല്‍ സിനിമയ്ക്ക് ചേരുന്ന വിധമുള്ള നടനാകാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്. ‘മാലിക്’ എന്ന സിനിമ അതിനുള്ള ഉത്തരമാണ്. ‘മാലിക്’ ചെയ്യുന്നതിന് മുന്‍പ് വരെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ‘തമാശ’യിലെ ശ്രീനിവാസനായിരുന്നു. പക്ഷേ ‘മാലിക്’ ചെയ്തപ്പോള്‍ ‘ഫ്രെഡി’ ആയി എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം’. വിനയ് ഫോര്‍ട്ട്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button