GeneralLatest NewsNEWSTV Shows

സാധനങ്ങള്‍ മാറ്റി വീടൊഴിഞ്ഞ് രണ്ടാം ഭാര്യയും മകളും: വലിയശാല രമേശിന്റെ വീട്ടില്‍ ഇന്നലെ രാത്രി സംഭവിച്ചത്

അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വര്‍ണ്ണ കൊലുസും വേണമെന്ന് ഗോകുല്‍ രമേശ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സീരിയല്‍ നടന്‍ വലിയശാല രമേശിന്റേ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടുകയാണ് സുഹൃത്തുക്കൾ. രണ്ടാം ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടെന്നു താരത്തിന്റെ സുഹൃത്തുക്കൾ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയാകുകയാണ്. എന്നാൽ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും രണ്ടാം ഭാര്യയുടെ ആദ്യ ഭര്‍ത്താവിന്റെ മകളും മേട്ടുകടയിലെ വീട്ടില്‍ നിന്നും മാറിയിരിക്കുകയാണ്. വീട്ടിലെ സാധനങ്ങള്‍ അടക്കം അവര്‍ കൊണ്ടുപോയി. പൊലീസിന്റെ കൂടി നിര്‍ദ്ദേശമനുസരിച്ചാണ് ഇവർ വീട് ഒഴിഞ്ഞത്. ഈ വീടിന്റെ അവകാശം തന്റെ മകന് വലിയശാല രമേശ് നേരത്തെ തന്നെ എഴുതി വച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന് വസ്തുത അംഗീകരിച്ചായിരുന്നു രണ്ടാം ഭാര്യയും മകളും വീടിൽ നിന്നും മാറിയത്.

read also: പഠിക്കുന്ന സമയത്ത് പേര് മാറ്റി പറഞ്ഞു, ഒടുവിൽ കള്ളം പൊളിഞ്ഞു: സുഹൃത്തുക്കൾ തന്നെയാണ് എന്നെ മമ്മൂട്ടി ആക്കിയത്

ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സ്വമേധയാ ഹാജരായികൊണ്ടു താരത്തിന്റെ രണ്ടാം ഭാര്യയായ മിനി തങ്ങൾ വീട്ടില്‍ നിന്നും മാറുകയാണെന്നും സാധനങ്ങള്‍ മാറ്റാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മകനെയും ബന്ധുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു. ചെടികൾ, പാത്രങ്ങൾ തുടങ്ങി എല്ലാം അവർ കൊണ്ടുപോയി. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് കൈമാറിയത് മകനാണ്. ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വര്‍ണ്ണ കൊലുസും വേണമെന്ന് ഗോകുല്‍ രമേശ് ആവശ്യപ്പെട്ടെങ്കിലും അത് മിനി നൽകിയില്ല. പൊലീസ് സ്റ്റേഷനില്‍ എത്തി എഴുതി വച്ചായിരുന്നു സാധനം മാറ്റല്‍ നടത്തിയത്. ഇന്നലെ രാത്രിയാണ് മിനി വീടൊഴിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button