CinemaGeneralLatest NewsNEWS

‘ബാലയും മോൻസനും തമ്മിൽ നല്ല ബന്ധം’: ബാലയെ കുടുക്കി താരത്തിന്റെ ആദ്യഭാര്യയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ

കൊച്ചി: ശനിയാഴ്ച ചേർത്തലയിലെ വീട്ടിൽ മോൻസന്റെ മകളുടെ മനസമ്മത ചടങ്ങ് നടക്കുമ്പോഴായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഫ്തിയിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ, കുട്ടിയുടെ കല്യാണം നിന്നുപോയെന്ന് നടൻ ബാല ആരോപിച്ചിരുന്നു. കൂടാതെ മോൻസനുമായി തനിക്ക് ബന്ധമുണ്ടെങ്കിലും അയാളുമായി പണമിടപാട് നടത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ബാലയ്‌ക്കെതിരെ നടന്റെ ആദ്യഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജ് രംഗത്ത്.

മോൻസൻ്റെ കേസ് ഒത്തു തീർപ്പാക്കാനാണ് ബാല ശ്രമിച്ചതെന്നും അതിനായിട്ടാണ് അജിത്തുമായി ഫോണിൽ സംസാരിച്ചതെന്നും വ്യക്തമാക്കുന്ന ഓഡിയോ പുറത്തുവന്നതോടെ വിഷയത്തിൽ ബാല തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ബാലയും മോൻസനും തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടയിരുന്നതെന്ന് പറയുകയാണ് പ്രേം രാജ്. മാതൃഭൂമി ന്യൂസിനോടായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.

Also Read:ശ്രീനി അങ്കിള്‍ എപ്പോഴും അങ്ങനെയാണ് എന്തിലും ഒരു നര്‍മം പൊതിഞ്ഞു സംസാരിക്കും: അനൂപ്‌ സത്യൻ

‘2019 ന്റെ തുടക്കത്തിൽ ഞാൻ അമൃതയുടെ അഭിഭാഷകൻ ആയിരുന്നു. ആ സമയത്ത് ബാലയും അമൃതയും തമ്മിൽ വിവാഹമോചനം ഉൾപ്പെടെ നാലഞ്ച് കേസുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള സമയത്ത് അമൃതയുടെ കേസ് എന്റെ കൈയ്യിൽ ആണെന്ന് അറിഞ്ഞിട്ട് എന്റെ ഒരു സുഹൃത്ത് ഈ ബാലയും മോൺസനും തമ്മിൽ വലിയ ബന്ധമാണെന്നും ഈ മോൺസൺ പറഞ്ഞാൽ ബാല എന്തും കേൾക്കുമെന്നും പറഞ്ഞു. അങ്ങനെ ഒത്തുതീർപ്പിനായി സംസാരിക്കാമെന്നേറ്റു. പിന്നീട് ആ സെറ്റിൽമെന്റ് സംസാരം നടക്കുന്നത് മോൺസന്റെ വീട്ടിൽ വച്ചാണ്. മോൺസന്റെ വീട്ടിൽ ഈ സംസാരം നടക്കുമ്പോൾ ബാലയുടെ കൂടെ വന്നത് ഒന്ന് ഈ പരാതിക്കാരൻ അനൂപ്, രണ്ട് ബാലയുടെ അഭിഭാഷക ശാന്തി പ്രിയ ഇവർ രണ്ടുപേരും ആണ്. ബാലയ്ക്ക് വേണ്ടി വാദിച്ചത് അനൂപ് ആയിരുന്നു.

സെറ്റിൽമെന്റ് ചർച്ചയ്ക്കിടെ കോടികളുടെ വിലയുള്ള വാച്ചിനെക്കുറിച്ചൊക്കെ ഇവർ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. പിന്നീട് ഞാൻ അനൂപിനെ കോടതിയിൽ കണ്ടപ്പോൾ ആ വില കൂടിയ വാച്ചിൽ ഒരെണ്ണം കെട്ടിയാണ് അദ്ദേഹം കോടതിയിൽ വന്നിട്ടുള്ളത്. മോൻസന്റെ വീട്ടിൽ കിടന്നിരുന്ന കാറിലായിരുന്നു ഇരുവരും പിന്നീട് കോടതിയിൽ വന്നത്. അവർ തമ്മിൽ നല്ല ബന്ധമുണ്ട്’, പ്രേം രാജ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button