CinemaGeneralLatest NewsMollywoodNEWS

ഞാനും അമ്മയും ഇന്നലെ കുറുപ്പ് മൂവി കണ്ടു, ഇപ്പോൾ സന്തോഷം: ചാക്കോയുടെ മകന്‍ ജിതിന്‍ പറയുന്നു

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രഖ്യാപന നാൾ മുതൽ ചിത്രം ചർച്ചയായിരുന്നു. ദുൽഖറിലൂടെ സുകുമാരക്കുറുപ്പിന്റെ പേര് ആഘോഷിക്കപ്പെടുമ്പോൾ അതിൽ വിഷമിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മയും അപ്പൻ മരിക്കുമ്പോൾ അമ്മയുടെ വയറ്റിൽ വെറും ആറുമാസം മാത്രം പ്രായമുണ്ടായിരുന്ന മകൻ ജിതിനും.

Also Read:‘പ്രണവ് ആരെയും സുഖിപ്പിക്കാറില്ല, അയാളെ സുഖിപ്പിക്കുന്നതും ഇഷ്ടമല്ല: ലാലേട്ടന്റെ മകനായതുകൊണ്ട് പതുങ്ങിയിരിക്കുന്നതാണ്’

സുകുമാരകുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന രീതിയിൽ ആണോ സിനിമയെന്ന ചോദ്യം സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ഇപ്പോഴിതാ, തങ്ങൾ സിനിമ കണ്ടുവെന്നും ചിത്രത്തെപ്പറ്റി ഇപ്പോൾ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ചാക്കോയുടെ മകൻ ജിതിൻ വെളിപ്പെടുത്തുന്നു. ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജിതിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദുൽഖർ സൽമാനെ നായകനാക്കി കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോൾ വളരെയധികം ടെൻഷൻ തോന്നിയെന്നും ദുൽഖറിനോട് ദേഷ്യം തോന്നിയെന്നും ജിതിൻ പറയുന്നു. ടീസർ പുറത്തിറങ്ങിയപ്പോൾ ഒരു കോലയാളിയെ മഹത്വവത്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സിനിമയാണെന്ന് ഉറപ്പിച്ചുവെന്ന് ജിതിൻ പറയുന്നു. ഇതോടെയാണ് കേസ് നൽകിയതും കേസിൽ നിന്നും പിന്നോട്ടില്ലെന്ന് തീരുമാനിച്ചതും.

Also Read:ഒരു പാവം മനുഷ്യനെ കൊന്നയാളെ എങ്ങനെയാണ് മഹത്വവത്കരിക്കാൻ കഴിയുക?: കുറുപ്പ് വിവാദത്തിൽ സംവിധായകൻ

‘കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോഴാണ് സിനിമയുടെ അണിയറ പ്രവർത്തകർ വിളിച്ചത്. കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമ അല്ലെന്ന് അവർ പറഞ്ഞു. സിനിമ മുൻ‌കൂർ ആയി കാണിക്കാം എന്നും പറഞ്ഞു. അങ്ങനെയാണ് സിനിമ കാണാൻ പോയത്. അമ്മയും ഞാനും അപ്പനെപ്പറ്റിയുള്ള കാര്യങ്ങൾ സംസാരിക്കാറില്ല. ഇതേപ്പറ്റി പത്രങ്ങളിൽ നിന്നും മാഗസിനുകളിൽ നിന്നും വായിച്ചാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. ആ സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാൾ അധികം കാര്യങ്ങൾ അതിൽ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോൾ മുൻപ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി.”- ജിതിൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button