Latest NewsNEWSSocial Media

‘അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും എല്ലാവരും അറിയണമെന്ന് തോന്നി’: ഹരീഷ് പേരടി

കൊച്ചി : കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലെത്തിയ ഹരീഷ് പേരടി 2008 ല്‍ പുറത്തിറങ്ങിയ ബാലചന്ദ്ര മോനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. നാടകത്തില്‍ നിന്നും സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലും സജീവമാണ് ഹരീഷ് പേരടി. അഭിനയത്തിനുമപ്പുറം ചില നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി.

തെലുങ്ക് സിനിമയിലെ അഭിനയത്തിന് തേടി വന്ന അവാര്‍ഡ് നിരസിച്ചെന്നും ക്യാഷ് അവാര്‍ഡല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി മാത്രം അഞ്ചാറ് മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്നുമുള്ള ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

‘ജനാധിപന്‍ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടി.വിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവ നടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.

ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും. ആശംസകള്‍. ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു.

ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി. അതുകൊണ്ട് മാത്രം. എന്തായാലും കൃത്യമായി ശമ്പളം തന്ന നിര്‍മ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തന്‍സീര്‍ മുഹമ്മദിനും മലയാളികള്‍ക്കും തോന്നാത്ത തോന്നല്‍ ഉണ്ടായ സുമന്‍ ടി.വിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി’- ഹരീഷ് പേരടി കുറിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button