GeneralLatest NewsNEWS

‘എട്ടുമക്കളെ തനിച്ച് നോക്കി വളര്‍ത്തിയ അമ്മയാണ് എന്‍റെ കരുത്തും മാതൃകയും’: കത്രീനാ കെയ്‌ഫ്

ബോളിവുഡിലെ യുവനായകൻ വിക്കി കൗശലും ബോളിവുഡിലെ സൂപ്പർ നായിക കത്രീന കെയ്‌ഫും തമ്മിലുള്ള വിവാഹത്തിന്റെ വാർത്തകളായിരുന്നു കുറച്ചു നാളുകളായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത് . ഇരുവരും ഏറെക്കാലമായി പ്രണയബന്ധരായിരുന്നു. മുപ്പത്തിയെട്ടുകാരിയായ കത്രീനയേക്കാൾ അഞ്ച് വയസിന് ഇളയതാണ് വിക്കി.

ആദ്യ സിനിമയുടെ വന്‍ പരാജയത്തെ അതിജീവിച്ച്‌ മുന്നേറിയ കത്രീന സ്വന്തമാക്കിയത് സ്വപ്‌നതുല്യമായ വിജയമാണ്. ജീവിതത്തിലും കരിയറിലും ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്ന ഒരാളാണ് കത്രീന കെയ്ഫ്. അതിലൊന്നായിരുന്നു നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും പിരിഞ്ഞത്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്‍റെ കുട്ടിക്കാലത്തെക്കുറിച്ച്‌ കത്രീന വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിനു ശേഷം താന്‍ അടക്കം എട്ടു മക്കളെ അമ്മ ഒറ്റയ്ക്കായിരുന്നു വളര്‍ത്തിയതെന്നാണ് കത്രീന പറഞ്ഞത്. മൂന്ന് ചേച്ചിമാരുണ്ട് കത്രീനയ്ക്ക്. സ്റ്റെഫനി, ക്രിസ്റ്റീന്‍, നതാഷ. മൂന്ന് അനിയത്തിമാരുമുണ്ട്. മെല്ലിസ, സോണിയ, ഇസബെല്‍. മൈക്കിള്‍ എന്നൊരു ചേട്ടനുമുണ്ട് താരസുന്ദരിയ്ക്ക്.

‘കുട്ടിക്കാലത്ത് അച്ഛന്‍ എന്നൊരാളില്ലാതാകുന്നത് ജീവിതത്തില്‍ വലിയ വിടവുണ്ടാക്കും. പെണ്‍കുട്ടികള്‍ക്ക് അതു പലപ്പോഴും വലിയ സങ്കടമായിരിക്കും. എനിക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവര്‍ക്ക് രണ്ട് രക്ഷിതാക്കളും ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ വലിയ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, ഉപാധികളില്ലാതെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അച്ഛന്‍ ഉള്ളവരുടെ ജീവിതം എത്ര നല്ലതായിരിക്കും.

അച്ഛന്‍റെ അസാന്നിധ്യത്തിന്‍റെ വിഷമമുണ്ടെങ്കിലും ഞാനടക്കം എട്ടുപേരെയും ഒറ്റയ്ക്ക് നോക്കിവളര്‍ത്തിയ അമ്മയാണ് എന്‍റെ കരുത്തും മാതൃകയും’ – കത്രീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button