തട്ടിപ്പ് കേസില്‍ ലുക്ക് ഔട്ട് നോട്ടീസ്, ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര തടഞ്ഞു

മുംബൈ: കോടികളുടെ തട്ടിപ്പ് കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വന്നതോടെ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. 200 കോടി രൂപയുടെ കള്ളപ്പണം വെട്ടിച്ച കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കാണിച്ചാണ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ദുബായിലെ ഒരു ഷോയ്ക്ക് പോകുന്നതിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയ താരത്തെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ സഘം കണ്ടെത്തിയിരുന്നു. 10 കോടി രൂപയുടെ സമ്മാനങ്ങള്‍ക്ക് പുറമെ 52 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കുതിരയും 9 ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെടുന്നുവെന്ന് ഇ.ഡിയുടെ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു.

മുംബൈയില്‍ ഇമിഗ്രേഷന്‍ തടഞ്ഞ നടി ജാക്വലിനെ ദല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നും ചോദ്യം ചെയ്യുമെന്നും ഇ.ഡി അറിയിച്ചു.

 

Share
Leave a Comment