GeneralLatest NewsNEWS

‘അവരുടെ സെന്‍സിബിലിറ്റി ’90കളില്‍ ഫ്രീസായിരിക്കുകയാണ്’: കരിക്കിന് വിമർശനവുമായി മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍

കലക്കാച്ചിക്ക് വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍. 90 കളില്‍ പുറത്തിറങ്ങിയ സിനിമകളോട് കരിക്കിന്റെ പുതിയ എപ്പിസോഡിന് സാദൃശ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം പ്രേക്ഷകപ്രീതി നേടിയെടുത്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കരിക്ക് മാസങ്ങള്‍ നീളുന്ന ഇടവേളക്ക് ശേഷം പുറത്തുവിട്ട വീഡിയോ ആണ് കലക്കാച്ചി.

കുറെ നാളത്തെ കാത്തിപ്പിനൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 24 നാണ് വീഡിയോ വന്നത്. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു കലക്കാച്ചി പുറത്ത് വന്നത്. ഈ എപ്പിസോഡ് വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഒരു ചെറിയ സിനിമ കണ്ടിറങ്ങിയ ഫീലാണ് ഉണ്ടായത് എന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. എന്നാല്‍ പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീലാണ് കിട്ടിയതെന്നാണ് രാജീവ് രാമചന്ദ്രന്‍ പറയുന്നത്.

‘കലക്കാച്ചി’യിലെ പെര്‍ഫോമേഴ്‌സ് എല്ലാം കൊള്ളാമെന്നും അനു കെ അനിയന്റെ പ്രത്യേകം എടുത്തു പറയുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്.

‘അവരുടെ സെന്‍സിബിലിറ്റി 1990 കളില്‍ ഫ്രീസായിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പലിശക്കാരന്‍ വില്ലനും നന്മനിറഞ്ഞ ഓട്ടോക്കാരന്‍ സുധി – അല്ല സിബി – യും ടൂട്ടി എന്ന പൊട്ടന്‍ ഗൂണ്ടാ സൈഡ് കിക്കും എല്ലാം കൂടി വണ്ടി 90 വിട്ട് ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല. പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീല്‍. കരിക്ക് ടീം മൊത്തം 90 കളില്‍ ജനിച്ചവരാണെന്നോര്‍ക്കുമ്പോഴാ സീന്‍ കൂടുതല്‍ ഡാര്‍ക്കാവുന്നത്. അവരുടെ തന്നെ പേച്ച് കടമെടുത്താല്‍ ‘മാമനോടൊന്നും തോന്നല്ലേ മക്കളേ’- രാജീവ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button