InterviewsLatest NewsNEWS

‘ലൈംഗികാതിക്രമം തുറന്നു പറഞ്ഞതിനാൽ സിനിമയില്ല, വിദ്യാഭ്യാസമുള്ളതിനാല്‍ ജോലി ചെയ്ത് മുന്നോട്ട് പോകുന്നു’: ദിവ്യ ഗോപിനാഥ്

സിനിമ ചെയ്തുകൊണ്ടും സിനിമയില്‍ തന്നെ പ്രവര്‍ത്തിച്ചു കൊണ്ടും തുടരണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും നടന്‍ അലന്‍സിയറില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതിന് ശേഷം അവസരങ്ങള്‍ ഇല്ലാതായെന്ന് നടി ദിവ്യ ഗോപിനാഥ്. ലൈംഗിക ചൂഷണമില്ലാത്ത ഒരിടത്തിന് വേണ്ടിയാണ് ജീവിതവും കരിയറും റിസ്ക് എടുത്ത് തങ്ങള്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ ദിവ്യ കുറച്ച് സിനിമകളിലേക്ക് അല്ലാതെ ഓഡിഷന് പോലുമുള്ള അവസരങ്ങള്‍ പോലും ഇല്ലാതായെന്ന് സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘വിദ്യാഭ്യാസമുള്ളതിനാല്‍ ഇപ്പോള്‍ ജോലി ചെയ്താണ് മുന്നോട്ട് പോവുന്നത്. സിനിമ ചെയ്തുകൊണ്ടും സിനിമയില്‍ തന്നെ പ്രവര്‍ത്തിച്ചു കൊണ്ടും തുടരണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനു വേണ്ടി അഭിനയ പഠനം നടത്തിയ ആളാണ് ഞാൻ. അതിനാണ് ഫൈറ്റ് ചെയ്യുന്നത്.  ലൈംഗിക ചൂഷണമില്ലാത്ത ഒരിടത്തിന് വേണ്ടിയാണ് ജീവിതവും കരിയറും റിസ്ക് എടുത്ത് തങ്ങള്‍ സംസാരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി അംഗം ശാരദയുടെ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു’- ദിവ്യ പറഞ്ഞു.

തന്റെ നാലാമത്തെ ചിത്രത്തിന്റെ സെറ്റില്‍ വച്ച് 2018ല്‍ ആണ് അലന്‍സിയറില്‍ നിന്നും ലൈംഗികാക്രമണം നേരിട്ടത് എന്ന് ദിവ്യ നേരത്തെ പേരു പറയാതെ പ്രൊട്ടസ്റ്റിങ് ഇന്ത്യ എന്ന വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button