Latest NewsNEWSSocial Media

ചിരിയുടെ രണ്ടക്ഷരമായിരുന്ന വലിയ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം : മാള അരവിന്ദന്റെ ഓർമ്മകളിൽ സലാം ബാപ്പു

മലയാള സിനിമയില്‍ ശുദ്ധ ഹാസ്യത്തിന്റെ മുഖങ്ങളില്‍ ഒന്നായിരുന്നു മാള അരവിന്ദന്‍. ലോഹിത ദാസിന്റേയും കമലിന്റേയും ലാല്‍ ജോസിന്‍റേയും ഒക്കെ ചിത്രങ്ങളിലൂടെ താന്‍ ഒരു ഹാസ്യ താരം മാത്രമല്ലെന്ന് തെളിയിച്ച അദ്ദേഹം 1968 ല്‍ സിന്ദൂരം എന്ന സിനിമയിലൂടെ ആണ് വെള്ളിത്തിരയില്‍ എത്തുന്നത്. നാടകങ്ങളില്‍ തബലിസ്റ്റ് ആയിട്ടാണ് മാള അരവിന്ദന്റെ കലാരംഗത്തെ പ്രവേശനം. പിന്നീട് നാടക നടനായും സിനിമ താരമായും വളര്‍ന്നു. അഞ്ഞൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015 ജനുവരി 28 ന് കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ ട്രസ്റ്റില്‍ വച്ച് മലയാളത്തിന്റെ ഹാസ്യമുഖം ഇഹലോകവാസം വെടിഞ്ഞു.

മാള അരവിന്ദന്റെ ഓർമ്മദിവസത്തിൽ അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സലാം ബാപ്പു. മീശ മാധവന്‍, പട്ടാളം, രസികന്‍, ചാന്ത് പൊട്ട്, മുല്ല, താവളം, ചെറിയ കള്ളനും വലിയ പോലീസും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സലാം ബാപ്പുവിന്റെ വാക്കുകളിലേക്ക്:

‘ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിരവധി കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത മാള അരവിന്ദന്‍ ചേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന മാള ചേട്ടനോടൊപ്പമുള്ള ഓര്‍മ്മകള്‍ എന്നില്‍ ഒരിക്കലും മരിക്കില്ല. മീശ മാധവന്‍, പട്ടാളം, രസികന്‍, ചാന്ത് പൊട്ട്, മുല്ല, താവളം, ചെറിയ കള്ളനും വലിയ പോലീസും അങ്ങിനെ നിരവധി ചിത്രങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ചിരിയുടെ രണ്ടക്ഷരമായിരുന്ന ആ വലിയ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.’- സലാം ബാപ്പു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button