CinemaGeneralLatest NewsNEWS

പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് ചേച്ചി പറയുമായിരുന്നു: ദുല്‍ഖര്‍

കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് ആദരവ് അര്‍പ്പിച്ച് നടൻ ദുല്‍ഖര്‍ സല്‍മാന്‍. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നതെന്നും, തനിക്ക് എത്രത്തോളം പ്രിയങ്കരിയായ ആളെയാണ് നഷ്ടമായതെന്ന് വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍. കെപിഎസി ലളിതയെ അവസാനമായി കണ്ടപ്പോഴുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖർ ഓരോ നിമിഷങ്ങളും പങ്കുവെച്ചത്.

‘ഒരുമിച്ച് അഭിനയിക്കുമ്പോഴത്തെ ഏറ്റവും മികച്ച കൂട്ടാളി. ഒരു സഹ അഭിനേതാവിനോട് തോന്നിയ ഏറ്റവും വലിയ സ്നേഹം. ഒരു നടി എന്ന നിലയില്‍ അവര്‍ ഒരു മാജികായിരുന്നു. മുഖത്തെ പുഞ്ചിരി പോലെ അനായാസമായി തന്റെ പ്രതിഭയെ കൊണ്ട് നടന്ന നടി. ഇത്രയും സജീവമായി മറ്റൊരു രംഗത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം, എഴുതി വച്ചതിനെ അതിശയിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുമായിരുന്നു അവര്‍’.

Read Also:- മോഹൻലാൽ ചിത്രം ’12th മാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു

‘ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. കെട്ടിപ്പിടുത്തവും ഉമ്മകളുമൊന്നും എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് പറയുമായിരുന്നു. സമയം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നത്’ ദുല്‍ഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button