CinemaGeneralLatest NewsNEWS

ഞാൻ ചെയ്യേണ്ടിരുന്ന സിനിമയാണ് അനിയത്തിപ്രാവ്, 25 വര്‍ഷമായി മനസില്‍ തീരാദുഃഖമായി ആ നഷ്ടമുണ്ട്: കൃഷ്ണ

എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അനിയത്തിപ്രാവ് ഒഴിവാക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടൻ കൃഷ്ണ. കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷത്തിലേക്ക് ആദ്യ വിളിച്ചത് തന്നെയായിരുന്നുവെന്നും, 25 വര്‍ഷമായി മനസില്‍ തീരാദുഃഖമായി ആ നഷ്ടമുണ്ടെന്നും കൃഷ്ണ പറഞ്ഞു.

‘എല്ലാം മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷത്തിലേക്ക്, ആദ്യ വിളിച്ചത് എന്നെയായിരുന്നു. അതേ ദിവസം തന്നെ, മറ്റൊരു സംവിധായകന്റെ സിനിമയിലേക്ക് എഗ്രിമെന്റ് ഒപ്പിടേണ്ടി വന്നു. അങ്ങനെയാണ്, അനിയത്തിപ്രാവ് നഷ്ടമായത്. 25 വര്‍ഷമായി മനസില്‍ തീരാദുഃഖമായി ആ നഷ്ടമുണ്ട്’.

‘എല്ലാത്തിനേയും പോസിറ്റീവായി എടുക്കുന്നു. എങ്കിലും, ആ വേഷം കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ഞാനിരിക്കുന്ന സ്ഥലം വേറെയായിരിക്കുമെന്നുറപ്പുണ്ട്. അതാലോചിക്കുമ്പോള്‍ ചെറിയൊരു സങ്കടം. സമയദോഷമാണ് കളിച്ചത്. അല്ലാതെ ആരും എന്നെ ഒഴിവാക്കിയതല്ല. ആരും പാര വച്ചതല്ല’.

Read Also:- ഞാൻ നിർത്തുന്നു, എല്ലാം എന്റെ തെറ്റ്: ഒമർ ലുലു

‘ഋഷ്യശൃംഗന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് അനിയത്തിപ്രാവ് ഒഴിവാക്കിയത്. ഓരോരുത്തര്‍ക്കും ഓരോ യോഗമുണ്ട്. ആരേയും കുറ്റം പറയാനില്ല. കൈയില്‍ നിന്നും പോയി. ഇനി അതു പറഞ്ഞിട്ടു കാര്യവുമില്ല’ കൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button