CinemaGeneralLatest NewsMollywoodNEWS

‘ഹിന്ദു ആചാരങ്ങളോട് ഇഷ്ടമായിരുന്നു, അമ്പലത്തിലെ പൂജാരിയെ പ്രേമിച്ചു’: അയാളെ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ലക്ഷ്മി പ്രിയ

ടെലിവിഷന്‍ മേഖലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് ലക്ഷ്‍മി പ്രിയ. ആരാധകരുടെ പ്രിയ താരം ഇപ്പോൾ ബിഗ് ബോസ് വീടിനുള്ളിലാണ്. നടിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് താരം തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ മതം മാറ്റത്തിനെ കുറിച്ചും അതോടൊപ്പം, ആദ്യ പ്രണയത്തെ കുറിച്ചും മനസ് തുറക്കുകയാണ് ലക്ഷ്മി പ്രിയ. മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്ന ലക്ഷ്മി പ്രിയ പിന്നീട് ഹിന്ദു മതവിശ്വാസി ആവുകയും, ഹിന്ദു മതത്തിലേക്ക് മാറുകയുമായിരുന്നു.

‘ഒരു മുസ്ലിം കുടുംബത്തിൽ ആയിരുന്നു ഞാൻ ജനിച്ചത്. ആദ്യ കാലങ്ങൾ മുതൽ തന്നെ ഹിന്ദു ആചാരങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു. അങ്ങനെ ആണ് അമ്പലത്തിലെ പൂജാരിയെ തന്നെ പ്രേമിക്കുന്നത്. മത സൗഹാർദമുള്ള നാട് ആയിരുന്നു ഞങ്ങളുടേത്. അവിടെ എല്ലാവർക്കും അമ്പലത്തിൽ പോകാൻ പറ്റും. അങ്ങനെ, ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്പലത്തിൽ പോകാൻ തുടങ്ങി. അവിടെവെച്ച് ആണ് ആദ്യ പ്രണയം ഉണ്ടായത്. അമ്പലത്തിൽ പൂജാരി ആയിരുന്നു. എന്നും അമ്പലത്തിൽ പോയി. പരസ്പരം പ്രണയത്തിലായി. എന്റെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ അപ്പച്ചിയോട് തുറന്ന് പറയും. അങ്ങനെ ഈ പ്രണയവും പറഞ്ഞിരുന്നു. വീട്ടിൽ മതം വലിയ പ്രശ്നം ഒന്നും അല്ലാത്തത് കൊണ്ട് ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു.

Also Read:ഒമ്പത് മക്കളിൽ മൂന്നാമത്തവനായ ഇന്ദ്രൻസിന് അമ്മയായിരുന്നു എല്ലാം: ഷിബു ഗോപാലകൃഷ്ണന്റെ കുറിപ്പ്

ഒരിക്കൽ ഞാൻ നടന്ന് വരുമ്പോൾ അദ്ദേഹം സൈക്കിളും തള്ളിക്കൊണ്ട് പോകുന്നത് കണ്ടു. കൂടെ ഒരു ചേട്ടനും ഉണ്ട്. ഞാൻ പുറകിൽ നിന്ന് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി, ഉടൻ തന്നെ സൈക്കിളും എടുത്ത് പോയി. പിന്നാലെ ഓടി വിളിച്ചുവെങ്കിലും സൈക്കിൾ നിർത്താതെ അവരങ്ങ് പോയി. അതെനിക്ക് വലിയ അപമാനം ആയി. അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ, പിന്നീട് ആണ് അദ്ദേഹം പറയുന്നത് കൂടെയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്വന്തം ചേട്ടനായിരുന്നു എന്ന്. ബ്രാഹ്മണനായ അദ്ദേഹം ഒരു മുസ്ലീം കുട്ടിയെ പ്രണയിക്കുന്ന കാര്യം കുടുംബത്തിൽ പറഞ്ഞിട്ടില്ല, അതുകൊണ്ടാണ് അന്ന് കേൾക്കാത്ത ഭാവം പോയത് എന്ന്. പക്ഷേ, അതൊന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. പ്രണയം വേണ്ട എന്ന് ഞാൻ കട്ടായം പറഞ്ഞു. അതിനുശേഷം, താടിയും മുടിയുമൊക്കെ നീട്ടി എന്നെ വിശ്വസിപ്പിക്കാൻ ഒരുപാട് നടന്നിരുന്നു. അപ്പച്ചിയോട് എല്ലാം വന്ന് സംസാരിച്ചു. ഞാൻ എന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. ഇപ്പോൾ അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്’, ലക്ഷ്മി പ്രിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button