CinemaGeneralLatest NewsMollywoodNEWS

‘മമ്മൂട്ടി വന്നില്ല, മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതി’: കാത്തിരിക്കുന്നുവെന്ന് രാജേശ്വരി

'കോടികളൊന്നും എന്റെ കൈയ്യിൽ കിട്ടിയിട്ടില്ല. എട്ടേകാൽ ലക്ഷം മാത്രമാണ് കിട്ടിയത്': തനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കുറച്ച് കൂടുതലാണെന്ന് രാജേശ്വരി

എറണാകുളം: തന്നെ കാണാൻ മമ്മൂട്ടിയും മോഹൻലാലും വന്നില്ലെന്ന പരാതിയുമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി. മകൾ മരിച്ച വിവരമറിഞ്ഞിട്ടും, മമ്മൂട്ടിയും മോഹൻലാലും ഇതുവരെ തന്നെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് രാജേശ്വരി പറയുന്നു. ഇരുവരും തന്നെ കാണാൻ വരുമെന്ന് കരുതിയെന്നും എന്നാൽ, ഇതുവരെ ഫോണിൽ വിളിച്ച് അന്വേഷിക്കുക പോലും ചെയ്തിട്ടില്ലെന്നും രാജേശ്വരി, വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ജനങ്ങൾ തന്നെ സഹായിച്ചുവെന്നാണ് പറയുന്നതെന്നും എന്നാൽ, എല്ലാവരും പറയുന്നത് പോലെ കോടികളൊന്നും തന്റെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നും രാജേശ്വരി വ്യക്തമാക്കുന്നു. ആകെ കിട്ടിയത് എട്ടേകാൽ ലക്ഷം രൂപയാണെന്ന് പറഞ്ഞ രാജേശ്വരി, ഇപ്പോൾ തനിക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി.

also Read:‘വളരെ ചീപ്പായി പോയി’: തന്നെ കണ്ടെഴുന്നേറ്റ ശ്രീനിധിയെ മൈൻഡ് ചെയ്യാതെ യാഷിന് കൈ കൊടുത്ത് സുപ്രിയ, രൂക്ഷ വിമർശനം

‘എന്റെ മകളെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്. എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത്. മോള് പോയ ശേഷം ഞാൻ സമാധാനം അറിഞ്ഞിട്ടില്ല. മോൾക്ക് സംഭവിച്ചത് ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാൻ കരുതി. മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം.

Also Read:ഞാനും പൃഥ്വിയും കെ.ജി.എഫിന്റെ വലിയ ആരാധകര്‍: ഈ ചിത്രം നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് സുപ്രിയ

മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹൻലാൽ എന്റെ അടുത്ത് വന്നില്ല. ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവർ വരുമെന്ന് ഞാൻ കരുതി. മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീൽ ആയത് കൊണ്ട്, ഞാൻ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ഇവർ വന്നിരുന്നെങ്കിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാൻ പഠിപ്പിച്ച ആളാണ് ഞാൻ. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കിൽ, ഇന്ന് ഞാൻ ഈ നിലവാരത്തിൽ എത്തുമായിരുന്നില്ല’, രാജേശ്വരി പറയുന്നു.

അതേസമയം, സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാനായി രണ്ടുപേരുടെ കയ്യിൽ കൊടുത്തെന്നും അവർ പറ്റിച്ചെന്നും മുൻപ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണെന്നും പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇവർ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button