CinemaGeneralIndian CinemaLatest NewsMollywood

‘ ശരീരത്തിലൂടെ ഒരു തീ പോയ പ്രതീതിയായിരുന്നു, വിശ്വസിക്കാൻ കഴിഞ്ഞില്ല’: മോനിഷയുടെ മരണത്തെക്കുറിച്ച് വിനീത്

മലയാളികൾ നെഞ്ചേറ്റിയ ജോഡികളായിരുന്നു മോനിഷയും വിനീതും. അഞ്ചിലധികം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിനീതിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയായിരുന്നു മോനിഷ. ഇപ്പോളിതാ, മോനിഷയുടെ അപ്രതീക്ഷിത വിയോ​ഗം തനിക്കേൽപ്പിച്ച വേദനയെക്കുറിച്ച് തുറന്ന് പറയുകയാണ് വിനീത്. ഏറ്റവും കൂടുതൽ ഹൃദയ വേദനയോടെ കേട്ട മരണവാർത്ത മോനിഷയുടെതായിരുന്നുവെന്നാണ് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്.

വിനീതിന്റെ വാക്കുകൾ:

മോനിഷയുടെ മരണം വലിയ ഷോക്കായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ അവൾക്കൊപ്പമുണ്ടായിരുന്നു. ഞാൻ ചെന്നൈയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. കണക്ടട് ഫ്ലൈറ്റായിരുന്നതിനാൽ‌ മോനിഷയും അമ്മയും ബാം​ഗ്ലൂരിൽ നിന്നും കയറി. ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു അവൾ. ചമ്പക്കുളം തച്ചൻ അന്ന് ഹിറ്റായി ഓടുന്ന സമയമാണ്. ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമ കാണാൻ പോയി. ശേഷം ഞാൻ ഷൂട്ടിം​ഗ് തിരക്കിലേക്ക് പോയി. പിന്നീട് തുടർച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ തലശ്ശേരിയിൽ തിരിച്ചെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ​ഗേറ്റിൽ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോൾ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.

അത് കേട്ടപ്പോൾ ആ ഒരു മരവിപ്പായിരുന്നു. ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതി. വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ചാണ് സത്യമാണെന്ന് മനസിലാക്കിയത്. ഉടൻ ഞാൻ കൊച്ചിക്ക് വന്നു. മൃതദേഹം ബാം​ഗ്ലൂർക്കാണ് കൊണ്ടുപോയത്. ശ്രീദേവിയാന്റിക്കൊപ്പം ബാം​ഗ്ലൂരിലേക്ക് സഹായിയായി പോയ ഞാൻ, സംസ്കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്.

മോനിഷയേയും എന്നേയും ചേർത്ത് വന്ന ​ഗോസിപ്പുകൾ‌ ഞങ്ങൾ വായിച്ചിരുന്നു. എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് മോനിഷ തമാശയ്ക്ക് ഒരിക്കൽ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമായിരുന്നു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് രണ്ടുപേർക്കും സമയമുണ്ടായിരുന്നില്ല . ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button