BollywoodCinemaGeneralIndian CinemaLatest News

‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം‘: ചരമദിനത്തിൽ വീണ്ടും ചർച്ചയായി സുശാന്തിന്റെ അവസാന പോസ്റ്റ്

ബോളിവുഡ് ആരാധകരുടെ പ്രിയ നടൻ സുശാന്ത് സിം​ഗ് രജപുത് വിടപറഞ്ഞിട്ട് രണ്ട് വർഷം തികയുകയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത താരമായിരുന്നു സുശാന്ത്. വെറും ഏഴ് വർഷം കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാകാത്ത ഒരു പിടി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. ഇനിയും അഭിനയിച്ച് തീർക്കാൻ നിരവധി നല്ല കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് സുശാന്ത് യാത്ര പറഞ്ഞത്.

മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ. സാധാരണ കുടുംബത്തിൽ നിന്ന് വന്ന സുശാന്തിന് ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളിൽ നടന് വിഷമമുണ്ടായിരുന്നു. മാറ്റി നിർത്തപ്പെട്ടും, തഴഞ്ഞും, കളിയാക്കലുകൾ സഹിച്ചും ജീവിച്ച സുശാന്ത് വേദനകൾ മറക്കാൻ ലഹരിയെ ആശ്രയിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് കൃത്യം പത്ത് ദിവസങ്ങൾക്ക് മുൻപാണ് താരം അവസാനമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് സുശാന്ത് ഏറെ വൈകാരികമായ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. മരിച്ചുപോയ അമ്മയെ കുറിച്ചായിരുന്നു നടന്റെ പോസ്റ്റ്. 2000ലാണ് സുശാന്തിന്റെ അമ്മ മരിച്ചത്. ഇപ്പോളിതാ, നടന്റെ ചരമവാർഷിക ദിനത്തിൽ സമൂഹ മാധ്യമത്തിൽ ഈ പോസ്റ്റ് വീണ്ടും ചർച്ചയാകുകയാണ്.

‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം. അനന്തമായ സ്വപ്‌നങ്ങൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നു, ക്ഷണികമായ ജീവിതവും, ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന ചർച്ചയാണ്..’, എന്നായിരുന്നു സുശാന്ത് അവസാനമായി കുറിച്ചത്.

Also Read: അച്ഛൻ രാജേന്ദറിന് വിദഗ്ധ ചികിത്സ വേണം: അമേരിക്കയിലേക്ക് പറന്ന് ചിമ്പു

വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ഇപ്പോളും ദുരൂഹത തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button