CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ അറസ്റ്റ് ചെയ്തു, പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ ഞാൻ തയ്യാറാണ്’: സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: നടി മഞ്ജു വാര്യർക്കെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ പോലീസ് തന്നെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവളെ ഉപദ്രവിച്ചതിനും തന്നെ അറസ്റ്റ് ചെയ്തുവെന്ന് സനൽ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ താൻ തയ്യാറാണെന്നും താൻ ഉന്നയിച്ച ആശങ്കകളെത്തുടർന്ന് തന്നെ ഒരു മനോരോഗിയായാണ് പല സുഹൃത്തുക്കളും വിലയിരുത്തുന്നതെന്നും സനൽ കുമാർ കൂട്ടിച്ചേർത്തു.

സർക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയാണെന്നും ശബ്ദമുയർത്തുന്ന പലരുടെയും പേരിൽ കള്ളക്കേസുകൾ ചുമത്തുകയാണെന്നും സനൽ കുമാർ പറയുന്നു. സർക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാൻ പോലീസിനെ കളിപ്പാവകളാക്കി നഗ്നമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും മൗനം പാലിക്കുകയാണെന്നും സനൽ കുമാർ കുറ്റപ്പെടുത്തി.

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘വണങ്കാൻ’: സൂര്യ – ബാല ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു

എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് ഗൂഗിൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവളെ ഉപദ്രവിച്ചതിനും എന്നെ അറസ്റ്റ് ചെയ്തു. സത്യം എനിക്ക് വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് സ്വന്തമായി പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ ഞാൻ തയ്യാറാണ്.

എന്നാൽ, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിൽ ആശങ്ക ഉയർത്തി എന്നെ അടച്ചാക്ഷേപിക്കാനുള്ള പോലീസ് ഗൂഢാലോചനയാണ് എന്റെ അറസ്റ്റിന്റെ മുഴുവൻ സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അത് നിയമത്തിന്റെ എല്ലാ തത്വങ്ങൾക്കും എതിരായിരുന്നു. എന്നെ ശവക്കുഴിയിൽ കുടുക്കാനോ എന്റെ ജീവൻ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നു. പക്ഷേ, ഭാഗ്യവശാൽ എന്റെ ഫേസ്ബുക്ക് ലൈവ് അവരുടെ പ്ലാൻ തകർത്തു.

അന്ന് അർദ്ധരാത്രി പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നേടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയിൽ ഹാജരാക്കാൻ നിർബന്ധിച്ചപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ സർവീസ് റിവോൾവർ കാട്ടി ഭീഷണിപ്പെടുത്തി. ഞാൻ മരണത്തെ ഭയപ്പെട്ടില്ല, ഉറച്ചു നിന്നു. അവസാനം അവർക്ക് എന്നെ കോടതിയിൽ ഹാജരാക്കേണ്ടിവന്നു, എനിക്ക് ജാമ്യം ലഭിച്ചു. എന്റെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. എന്റെ ഗൂഗിൾ അക്കൗണ്ട്, സോഷ്യൽ മീഡിയ എന്നിവ ഹാക്ക് ചെയ്ത് സെറ്റിംഗ്‌സ് മാറ്റുകയും ചെയ്തു. (എന്റെ ഫോണുകൾ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്) എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ല.

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്: പ്രശാന്ത് നീൽ

ഞാൻ ഉന്നയിച്ച ആശങ്കകളെത്തുടർന്ന്, ഞാൻ ഒരു മനോരോഗിയാണെന്ന് പല സുഹൃത്തുക്കളും വിലയിരുത്തുന്നത് കേട്ടു. കഴിഞ്ഞ രണ്ട് വർഷമായി എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ, കേരളത്തിലെ ഒരു മാഫിയയ്‌ക്കെതിരെയും അത് പോലീസിലും ഭരണത്തിലും എന്തിന്, ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ ഞാൻ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തിയ രണ്ട് മാസത്തിനിടെ എന്റെ ആശങ്കകൾക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.

സർക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയാണെന്ന് ജനങ്ങൾക്ക് അറിയാം. ശബ്ദമുയർത്തുന്ന പലരുടെയും പേരിൽ കള്ളക്കേസുകൾ ചുമത്തി. സർക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാൻ പോലീസിനെ കളിപ്പാവകളാക്കി നഗ്നമായി ഉപയോഗിക്കുകയാണ്. എന്നാൽ ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും മൗനം പാലിക്കുകയാണ്. എനിക്കിപ്പോൾ അവരെ നന്നായി മനസ്സിലാക്കാൻ കഴിയും. സാമ്പ്രദായിക നിശബ്ദതയ്‌ക്കെതിരെ ശബ്ദമുയർത്തുന്നവരെ നോക്കി ചിരിക്കാൻ മാത്രം അറിയാവുന്ന ഒരു സമൂഹത്തെ സഹായിക്കാനാവില്ലെന്ന് അവർക്കറിയാം.

shortlink

Related Articles

Post Your Comments


Back to top button