മുംബൈ: പഞ്ചാബി ഗായകൻ യോ യോ ഹണി സിംഗും ശാലിനി തൽവാറും ഔദ്യോഗികമായി വിവാഹമോചിതരായി. വിവാഹമോചനത്തിന് ഹണി സിംഗ് ഒരു കോടി രൂപ ജീവനാംശം നൽകി. സെപ്തംബർ 9 വെള്ളിയാഴ്ച, ഡൽഹിയിലെ സാകേത് കോടതിയിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് ഹണി സിംഗും ശാലിനി തൽവാറും തന്നിൽ ജീവനാംശം സംബന്ധിച്ച് ഒത്തുതീർപ്പിലെത്തിയത്.
ഹണി സിംഗിനെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം, വഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ശാലിനി തൽവാർ ഉന്നയിച്ചത്. അതേസമയം,തനിക്കെതിരായ ഗാർഹിക പീഡനക്കേസിനെക്കുറിച്ച് നേരത്തെ ഹണി സിംഗ് സോഷ്യൽ മീഡിയയിൽ പ്രസ്താവന നടത്തിയിരുന്നു. എല്ലാ ആരോപണങ്ങളും നിരസിച്ച അദ്ദേഹം ആരോപണങ്ങൾ ‘തെറ്റും ദുരുദ്ദേശ്യപരവുമാണ്’ എന്ന് ആരോപിച്ചു.
‘ഈ സമയം മൗനം പാലിക്കുന്നതിൽ ഞാൻ യാതൊരു ഗുണവും കാണുന്നില്ല. കാരണം, ചില ആരോപണങ്ങൾ എന്റെ കുടുംബത്തിന് നേരെയാണ്. വളരെ പ്രയാസകരമായ ചില സമയങ്ങളിൽ എനിക്ക് ഒപ്പം നിന്നതും എന്റെ ലോകത്തെ ഉൾക്കൊള്ളുന്നതുമായ എന്റെ വൃദ്ധരായ മാതാപിതാക്കളെയും അനുജത്തിയെയും കുറിച്ചുള്ള ആരോപണങ്ങൾ അപകീർത്തികരമാണ്,’ ഹണി സിംഗ് പറഞ്ഞു.
Post Your Comments