GeneralLatest NewsMollywoodNEWS

ഒരു കൊലപാതകം തന്നെയായിരുന്നു അമ്മയുടേത്: സലിം കുമാർ പറയുന്നു

എന്റെ പേര് വിളിച്ചിട്ടാണ് എന്റെ അമ്മ മരിച്ചത്

ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടൻ സലിം കുമാർ തന്റെ അമ്മയെ കുറിച്ച്‌ പറഞ്ഞ വാക്കുകൾ സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നു. അമ്മയുടെ മലവും മൂത്രവും വരെ കോരാന്‍ താൻ തയ്യാറായിരുന്നുവെന്നും അത് അമ്മയ്ക്കും അറിയാമെന്നും സലിം കുമാർ പറയുന്നു.

read also: ആഫ്രിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’ തെരഞ്ഞെടുക്കപ്പെട്ടു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ പേര് വിളിച്ചിട്ടാണ് എന്റെ അമ്മ മരിച്ചത്. അമ്മ എനിക്ക് എത്ര സ്നേഹം തന്നു… ഞാന്‍ എത്ര തിരിച്ച്‌ കൊടുത്തു എന്നതൊന്നുമല്ല ഞാന്‍ പറയുന്നത്. എന്റെ ഭാര്യയും എന്റെ അമ്മയും തമ്മില്‍ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എനിക്ക് അറിയാം രണ്ട് പെണ്ണുങ്ങളാണ് കുഴപ്പമുണ്ടാകുമെന്ന്. എന്റെ ഭാര്യയോട് ഞാന്‍ ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു… എന്റെ അമ്മ എന്താണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അവര്‍ ഇത് പറഞ്ഞു. ഇവര്‍ ഇത് പറഞ്ഞുവെന്നുള്ള പരാതിയുമായി എന്റെ അടുത്ത് വരരുത്. പിന്നെ അമ്മ നിന്റെ രീതിക്ക് വരികയെന്നത് നടക്കില്ല ഇനി. ഇത്രയും കൊല്ലം ജീവിച്ച്‌ കഴിഞ്ഞു. കാര്യം പറഞ്ഞപ്പോള്‍ ഭാര്യയ്ക്ക് ബോധ്യപ്പെട്ടു.

അതുപോലെ അമ്മയോടും ഞാന്‍ പറഞ്ഞു… നിങ്ങള്‍ തമ്മില്‍ വഴക്കുകളുണ്ടാകും എന്ന് കരുതി അതൊന്നും എന്റെ അടുത്ത് പറയാന്‍ വരരുത്. നിങ്ങള്‍ പരസ്പരം തീര്‍ത്തോളണമെന്ന്. പക്ഷെ അങ്ങനൊരു പ്രശ്നം ഒരിക്കലും ഭാര്യയും അമ്മയും തമ്മില്‍ ഉണ്ടായിട്ടില്ല. അമ്മയ്ക്ക് ഞാന്‍ സിനിമയില്‍ വന്നതില്‍ വലിയ സന്തോഷമായിരുന്നു. അമ്മയെ കൊന്നത് ഞാനാണെന്നും വേണമെങ്കില്‍‌ പറയാം‌. ഒരു കൊലപാതകം തന്നെയായിരുന്നു അമ്മയുടേത്. കാരണം അമ്മയ്ക്ക് ഷുഗറുണ്ടായിരുന്നു. പക്ഷെ ഞാന്‍ വേണ്ടുന്നതും വേണ്ടാത്തതുമായ എല്ലാം അമ്മയ്ക്ക് വാങ്ങി കൊടുക്കുമായിരുന്നു. അതിനാല്‍ നോക്കി വേണം ഭക്ഷണം കൊടുക്കാന്‍ എന്നത് അന്ന് എനിക്ക് അറിയില്ലായിരുന്നു.

അത് തിരിച്ചറിഞ്ഞപ്പോൾ ‍ഞാന്‍ അമ്മയോട് പറഞ്ഞു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ശരിയല്ല. കുഴപ്പമാകുമെന്ന്. അമ്മ പക്ഷെ അതൊന്നും കൂട്ടാക്കിയില്ല. നീ ഒന്നും ഓര്‍ത്ത് പേടിക്കണ്ട. നല്ല സമയത്ത് എനിക്ക് ഇതൊന്നും കഴിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ഇപ്പോള്‍ ഇത് കഴിച്ചിട്ട് മരിക്കുവാണെങ്കില്‍ മരിക്കട്ടെയെന്നാണ് അമ്മ പറഞ്ഞത്. നീ തുടര്‍ന്നോളാനും അമ്മ പറഞ്ഞു. അമ്മയ്ക്ക് മക്കളേയും കുടുംബവും നോക്കുന്നതിനിടയില്‍ ആഗ്രഹിച്ചതൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. അമ്മ പതിനാലാം വയസില്‍ വിവാഹം കഴിച്ച്‌ വന്നതാണ്. അമ്മ മരിക്കും വരെ അമ്മയായിരുന്നു എല്ലാം. ഭാര്യയായിരുന്നില്ല. കൊടുക്കാവുന്ന സൗഭാഗ്യങ്ങളെല്ലാം അമ്മയ്ക്ക് ഞാന്‍ കൊടുത്തിട്ടുണ്ട്’ -സലീം കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button