തിരുവനന്തപുരം : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ചിത്രീകരിച്ച കേസില്‍ സംവിധായികയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി.
ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹര്‍ജി തളളിയത്. കോട്ടയം വൈക്കം എന്‍.ഇ വാര്‍ഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറില്‍ ജി.എസ്.എന്‍ 97ല്‍ താമസക്കാരിയുമായ ലക്ഷ്മിദീപ്തി, ഇവരുടെ സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷന്റെ സി. ഇ.ഒയുമായ എബിസണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തളളിയത്. നഗ്നചിത്രങ്ങൾ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികൾ അതിന് തയ്യാറായിരുന്നില്ല.
ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ ഇത്തരം നീചകൃത്യങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് ശരിയായ അന്വേഷണം നടക്കേണ്ടതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ യുവതിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ കരാര്‍ പത്രം കണ്ടെടുക്കാനും സിനിമയിലെ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കാനും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും കോടതി ഗൗരവമായി പരിഗണിച്ചു. അഡിഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, വിനു മുരളി എന്നിവര്‍ ഹാജരായി.
Post Your Comments