GeneralLatest NewsMollywoodNEWS

വീണത് റോഡിലേയ്ക്ക്, രണ്ട് കയ്യും ഒടിഞ്ഞു: അന്നവർ ആശുപത്രിയില്‍ കൊണ്ടു പോയില്ല! ബാബുരാജ് പറയുന്നു

ദിലീപ് ചവിട്ടുന്നു, ഞാന്‍ ചാക്കിലേക്ക് വീഴുന്നു. അതാണ് ഷോട്ട്.

വില്ലനായും ഹാസ്യ താരമായും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് ബാബുരാജ്. സിനിമയിലെ സംഘട്ടന രംഗം ചെയ്യുന്നതിനിടെ തനിക്ക് പരുക്കേറ്റതിനെക്കുറിച്ച്‌ ബാബുരാജ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞതിങ്ങനെ,

‘ചാക്കോച്ചനും ദിലീപും അഭിനയിച്ച ദോസ്ത് എന്ന സിനിമയില്‍ ആംബുലന്‍സിന് മുകളില്‍ തൂങ്ങിപ്പിടിച്ചുള്ള ഫൈറ്റാണ്. കാലത്ത് മുതല്‍ വൈകിട്ട് വരെ ഫൈറ്റാണ്. ത്യാഗരാജന്‍ മാസ്റ്ററാണ് ചെയ്യുന്നത്. നാല് നാലര മണിയായപ്പോള്‍ കഴിഞ്ഞു എന്ന് മാസ്റ്റര്‍ പറഞ്ഞു. ഇനിയുള്ളത് ഡ്യൂപ്പ് ചാടുക മാത്രമാണ്. പക്ഷെ ആ സമയത്ത് കമ്പനികളൊക്കെ വിട്ടിട്ട് ജനം അവിടെ വന്നങ്ങ് കൂടി. അപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു, ബാബു നീ ചാടാന്‍ നോക്കൂ, ആളുകള്‍ നില്‍ക്കുമ്പോള്‍ ഡ്യൂപ്പ് ചാടിയാല്‍ ശരിയാകില്ലെന്ന്.

read  also: നടി ശ്രീവിദ്യ വിവാഹിതയാകുന്നു: വരന്‍ സംവിധായകന്‍

നമ്മള്‍ എന്തെങ്കിലും സ്‌പോര്‍ട്‌സ് ഓക്കെ ചെയ്യുമ്പോള്‍ നല്ല വാമായിരിക്കും. അത് കഴിഞ്ഞൊന്ന് വിശ്രമിച്ചിട്ട് ചെല്ലുമ്പോള്‍ വാം അപ്പിന്റെ ഒരു പ്രശ്‌നമുണ്ടാകുമല്ലോ. കാലത്ത് മുതല്‍ ഇതിന്റെ മുകളിലാണ്. ആംബുലന്‍സിന്റെ മുകളില്‍ പിടിച്ചു നില്‍ക്കാന്‍ ലൈറ്റ് മാത്രമാണുള്ളത്. ആ സീന്‍ കണ്ടാല്‍ അറിയാം. അങ്ങനെ ചെയ്യാനായി റെഡിയായി. അന്ന് ചാക്കാണ് വെക്കുന്നത്. കടലാസൊക്കെ നിറച്ച്‌ വച്ചിരിക്കും. ദിലീപ് ചവിട്ടുന്നു, ഞാന്‍ ചാക്കിലേക്ക് വീഴുന്നു. അതാണ് ഷോട്ട്.

ആള്‍ക്കാരുടെ ആവേശവും ബഹളമുണ്ട്. ഞാന്‍ ബാലന്‍സില്ലാതെ ഇങ്ങനെ നില്‍ക്കുകയാണ്. ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, ഞാന്‍ നേരെ റോഡിലേക്ക്. രണ്ട് കയ്യും ഒടിഞ്ഞു. തല ഇടിച്ചില്ല. ആ ഷോട്ട് പടത്തില്‍ അങ്ങനെ തന്നെ ഇട്ടിട്ടുണ്ട്. എന്നെ അന്ന് ആശുപത്രിയില്‍ കെണ്ടു പോയില്ല. ഷൂട്ട് തീരാനിരിക്കുകയാണ്. പിന്നെ എന്നെ കുഴിച്ചിടുകയും ഡമ്മി കാല് വെക്കുകയുമൊക്കെ ചെയ്തു.

സാലു ജോര്‍ജാണ് ക്യമറാമാന്‍. അദ്ദേഹം പറഞ്ഞു ഇനി എടുക്കാന്‍ പറ്റില്ലെന്ന്. അപ്പോഴേക്കും എന്റെ ബോധം പോയി തുടങ്ങിയിരുന്നു. എന്നെ എടുത്തോണ്ട് ആശുപത്രിയിലേക്ക് പോയി. രണ്ട് കയ്യും പ്ലാസ്റ്ററിട്ടു. വണ്ടിയോടിക്കാനൊന്നും പറ്റില്ലായിരുന്നു. എന്റെ കൈ ഇപ്പോഴും നേരെ നില്‍ക്കില്ല’- ബാബുരാജ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button