GeneralLatest NewsNEWSTV Shows

ഞാനും അനുശ്രീയും നിയമപരമായി വിവാഹം ചെയ്‌തിട്ടില്ല, കുടുംബ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി വിഷ്ണു

ചത്ത് ജീവിക്കുന്നത് പോലെയാണിപ്പോള്‍‌

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് അനുശ്രീ. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. ഇവരുടെ പ്രണയവും രഹസ്യ വിവാഹവും ചർച്ചയായിരുന്നു. ഒരു കുഞ്ഞു ജനിച്ചതിനു പിന്നാലെ ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയാണ്. ഇപ്പോഴിതാ, അനുശ്രീയുമായുള്ള വിവാഹ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭര്‍ത്താവും ക്യാമറമാനുമായ വിഷ്ണു സ‌ന്തോഷ്. സുഹൃത്ത് കിരണ്‍ ലക്കിയുടെ യുട്യൂബ് ചാനലില്‍ അതിഥിയായി വന്നാണ് വിഷ്ണു മനസ് തുറക്കുന്നത്.

അനുശ്രീയുമായി വഴക്കിട്ട് പിരിഞ്ഞത് അല്ലെന്നും എല്ലാത്തിനും കാരണം അനുവിന്റെ വീട്ടുകാരാണെന്നും വിഷ്ണു പറഞ്ഞു.

read also: കടുവയെ കളിപ്പിക്കുന്ന വീഡിയോയുമായി നടന്‍ സന്താനം: വിമര്‍ശനം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാനായി ഒന്നും പറയേണ്ടെന്നാണ് കരുതിയത്. പക്ഷെ ഞാന്‍ മിണ്ടാതിരിക്കും തോറും ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ എന്നെ അടിച്ചമര്‍ത്തുകയാണ്. സത്യം പറഞ്ഞാല്‍ ഞാനും അനുശ്രീയും തമ്മില്‍ വഴക്കുണ്ടായിട്ടില്ല. അനുശ്രീ ഗര്‍ഭിണിയായ ശേഷം അവളെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോകണമെന്ന ആഗ്രഹം അവളുടെ അമ്മ പ്രകടിപ്പിച്ചു. ഏഴാം മാസത്തിലാണ് ശരിക്കും ആ ചടങ്ങ് നടക്കേണ്ടത്. പക്ഷെ അനുശ്രീയുടെ ഫാമിലി ഈ ആവശ്യം പറഞ്ഞ് അഞ്ചാം മാസം വന്നു. അപ്പോള്‍ തന്നെ കൊണ്ടുപോണമെന്നാണ് അവര്‍ പറഞ്ഞത്. അനുശ്രീയോട് ചോദിച്ചപ്പോള്‍ അവള്‍ക്കും താല്‍പര്യമാണ്. അന്ന് അവളെ വിടാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അഞ്ചാം മാസത്തില്‍ അനുശ്രീയെ അവളുടെ വീട്ടുകാര്‍ വന്ന് കറുത്ത സാരിയൊക്കെ ഉടുപ്പിച്ച്‌ കൂട്ടികൊണ്ടുപോയി. ഞാന്‍ ആദ്യമായാണ് കറുത്ത സാരി ഉടുപ്പിച്ച്‌ ഗര്‍ഭിണിയെ വീട്ടിലോട്ട് കൂട്ടികൊണ്ടുപോകുന്നത് കാണുന്നത്.’

‘പോയി ഒരു മാസം കഴിഞ്ഞപ്പോള്‍ അവളോടൊപ്പം ആ വീട്ടില്‍ ചെന്ന് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ പോയി നിന്നു. രണ്ട് ദിവസം അവിടെ നിന്നപ്പോള്‍ അനുശ്രീ തന്നെ എന്നോട് പറഞ്ഞു. ഇനിയും നമ്മള്‍ ഇവിടെ നിന്നാ‌ല്‍ അവര്‍‌ നമ്മളെ പിരിക്കുമെന്ന്. അങ്ങനെ ഞാന്‍ അവളുടെ ആവശ്യപ്രകാരം അവളേയും കൂട്ടി എറണാകുളത്ത് ഷൂട്ടിന് പോയി. പിന്നെയും അമ്മ വിളിച്ച്‌ ടോര്‍ച്ചര്‍ ചെയ്തതുകൊണ്ട് അനുശ്രീ വീണ്ടും അവളുടെ അമ്മയ്ക്കൊപ്പം പോയി.’

ഡെലിവറി‌ കഴിഞ്ഞതിന് ശേഷം അനുവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് രണ്ടാം ദിവസം അവളുടെ അമ്മ എന്നോട് പറഞ്ഞു. ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ല അടുത്തുള്ള വീട്ടുകാര്‍ പലതും പറയുമെന്ന്. ഞാന്‍ അവളുടെ ഭര്‍ത്താവല്ലേ. ആ ഞാന്‍ അവള്‍ക്കൊപ്പം നിന്നാല്‍ എന്താ പ്രശ്നമുണ്ടാവുകയെന്ന് എനിക്ക് മനസിലായിട്ടില്ല.’

‘നൂലുകെട്ട് വരെ വീട്ടില്‍ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു. പിന്നെ അനുശ്രീയെ ഫോണ്‍ വിളിച്ചപ്പോഴൊന്നും അവള്‍ എടുത്തില്ല. അനുശ്രീയുടെ വീട്ടുകാര്‍ എല്ലാം പ്ലാന്‍ഡായിരുന്നു. കുഞ്ഞ് ആകുന്നതിന് മുമ്പായിരുന്നെങ്കില്‍ എനിക്ക് പ്രശ്നമില്ലായിരുന്നു. ഞാനും അനുശ്രീയും ലീഗലി മാരീഡല്ല. നോര്‍മല്‍ അമ്പലങ്ങളില്‍ ‍വിവാഹം കഴിഞ്ഞ് കഴിയുമ്പോള്‍ നമുക്ക് ഒരു ചീട്ട് തരും. അത് കൊണ്ട് കാണിച്ചാലാണ് മാരേജ് സര്‍ട്ടിഫിക്കറ്റ് തരുന്നത്. പക്ഷെ ഞങ്ങളുടെ വിവാഹം നടന്ന തൃശൂര്‍ ആവണങ്ങാട്ടെ അമ്ബലത്തില്‍ നിന്ന് അങ്ങനൊരു ചീട്ട് തന്നില്ല. നേര്‍ച്ചയുണ്ടായിരുന്നത് കൊണ്ടാണ് അവിടെ വെച്ച്‌ താലികെട്ടിയത്.’

അനുശ്രീയുടെ വീട്ടുകാരുടെ പ്ലാന്‍ എനിക്ക് മനസിലായിരുന്നു. നൂലുകെട്ട് കഴിഞ്ഞ് എനിക്കൊപ്പം വരണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പറ്റില്ലെന്നാണ് പറഞ്ഞത്. എന്റെ വീട്ടുകാരെ പലരും തെറ്റിദ്ധരിച്ചു അനുശ്രീയും കുടുംബവും കാരണം. നാട്ടുകാരെ അറിയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നെ വേണ്ടായെന്ന് പറഞ്ഞ് പോയിട്ടും പിന്നെ എന്തിനാണ് എന്റെ കുടുംബത്തേയും എന്നേയും കുറ്റം പറഞ്ഞ് വേദനിപ്പിക്കുന്നത്. ചത്ത് ജീവിക്കുന്നത് പോലെയാണിപ്പോള്‍‌. അവളുടെ അച്ഛനും അമ്മയും സെപ്പറേറ്റഡാണ്. അതിന്റെ ബുദ്ധിമുട്ട് അവള്‍ അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ അവള്‍ എന്നോട് എപ്പോഴും പറയുമായിരുന്നു വഴ‌ക്കുണ്ടായാലും കുഞ്ഞിനെ ഓര്‍ത്ത് പിരിയരുതെന്ന്. ആ അവളാണ് ഇപ്പോള്‍ എന്നെ വേണ്ടെന്ന് പറഞ്ഞ് പോയത്’- വിഷ്ണു സന്തോഷ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button