GeneralLatest NewsNEWSTV Shows

ഭര്‍ത്താവ് നിങ്ങള്‍ക്ക് യോജിച്ച ആളല്ല, എന്നെ വിവാഹം കഴിക്കൂ: ജയിലിനുള്ളില്‍ സുകേഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന് നടി

മൂന്നു ലക്ഷം രൂപ നല്‍കാമെന്ന് ഞാന്‍ സമ്മതിച്ചു

തട്ടിപ്പുകേസിൽ ജയിൽ കഴിയുന്ന പ്രതി സുകേഷ് ചന്ദ്രശേഖര്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന വെളിപ്പെടുത്തലുമായി ടെലിവിഷന്‍ നടി ചാഹത് ഖന്ന. തിഹാര്‍ ജയിലില്‍ വച്ചായിരുന്നു സംഭവം. പെണ്‍സുഹൃത്തിന്‍റെ സഹായത്തോടെ കബളിപ്പിച്ച് തന്നെ ജയിലിന് അകത്ത് എത്തിക്കുകയായിരുന്നുവെന്നും ദക്ഷിണേന്ത്യന്‍ ടിവി ചാനലിന്റെ ഉടമ എന്നാണ് സുകേഷ് സ്വയം പരിചയപ്പെടുത്തിയത് എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

read also: ലക്ഷങ്ങള്‍ ഒന്നുമല്ല മമ്മൂട്ടി തന്നത്, സഹായിക്കാന്‍ വന്നവര്‍ പോലും പലരും കൈയ്യൊഴിഞ്ഞു: മോളി കണ്ണമ്മാലിയുടെ മകന്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സുകേഷിനെ കണ്ടപ്പോള്‍ ഫാന്‍സി ഡ്രസ്സിലായിരുന്നു അയാള്‍. കഴുത്തില്‍ സ്വര്‍ണച്ചെയിനുണ്ടായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവും ജനപ്രിയ ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ചാനലിന്റെ ഉടമയുമാണ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. എന്റെ വലിയ ആരാധകനാണ് എന്നും ബഡെ അച്ചെ ലഗ്‌തെ ഹൈ അടക്കമുള്ള ടിവി ഷോകള്‍ കാണാറുണ്ടെന്നും പറഞ്ഞു. നിങ്ങള്‍ എന്തിനാണ് ഇവിടേക്ക് വിളിച്ചുവരുത്തിയത് എന്ന് ഞാന്‍ ചോദിച്ചു. വീട്ടില്‍ ആറു മാസം പ്രായമുള്ള കുട്ടിയെ വിട്ടിട്ടാണ് ഇവിടെയെത്തിയത് എന്നും പറഞ്ഞു. ആ വേളയില്‍ അയാള്‍ മുട്ടുകുത്തി നിന്ന് എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.2018 മെയ് 18നായിരുന്നു അത്. താന്‍ വിവാഹിതയാണ് എന്നും രണ്ടു കുട്ടികളുണ്ട് എന്നും പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് നിങ്ങള്‍ക്ക് യോജിച്ച ആളല്ലെന്നും താന്‍ കുട്ടികളുടെ അച്ഛനാകാമെന്നും അയാള്‍ പറയുകയായിരുന്നു. ആ നേരം തനിക്ക് കരച്ചിടലടക്കാനായില്ല.- ചാഹത് പറഞ്ഞു.

ഇത് കൂടാതെ ഈ ദൃശ്യങ്ങൾ വച്ചു തന്നെ ബ്ളാക് മെയിൽ ചെയ്യുന്നതായും നടി പറയുന്നു. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം അജ്ഞാതരായ രണ്ടു പേരില്‍നിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അവര്‍ പറഞ്ഞു. ‘ഒരിക്കല്‍ രണ്ടു പേര്‍ എന്റെ നാത്തൂനെ റോഡില്‍ പിടിച്ചുവച്ച്‌ തങ്ങളുടെ കൈവശം ചാഹത്തിന്റെ വീഡിയോ ഫൂട്ടേജ് ഉണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. പത്തു ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. ഒരു ദിവസം ഒരാള്‍ വിളിച്ച്‌ ജയിലിലെ എന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴി കിട്ടിയെന്ന് പറഞ്ഞു. പണം ചോദിച്ചു. മൂന്നു ലക്ഷം രൂപ നല്‍കാമെന്ന് ഞാന്‍ സമ്മതിച്ചു. വിരാറിലെ ഒരിടത്ത് വച്ചാണ് പണം കൈമാറിയത്. ഇന്നുവരെ അവര്‍ ആരാണെന്ന് എനിക്കറിയില്ല’- നടി പറഞ്ഞു.

shortlink

Post Your Comments


Back to top button