CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ.. മാഡം ഞാന്‍ വീണു പോകും: ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ആക്രമണ ദൃശ്യങ്ങൾ ദിലീപ് വീട്ടിൽ വെച്ച് കണ്ടിരുന്നതായും ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ശരത് ആണെന്നും ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ വിചാരണ നടക്കുകയാണ്.

നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന വേളയിൽ, സംവിധായകൻ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്നാണ് ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

‘എന്റെ ഭാഗത്തായിരുന്നു തെറ്റ്, എന്റെ മറ്റൊരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്‌നമായത്’: ആര്യ

‘സാക്ഷി വിസ്താരത്തിനിടെ, കോടതിയില്‍ ഇരുന്നപ്പോള്‍ കാലില്‍ അസഹനീയമായ നീര് വരുന്നു… സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു,’ ബാലചന്ദ്രകുമാറിന് സംഭവിച്ചത് ഇതാണെന്ന് ബൈജു പറയുന്നു.

2019ൽ ബാലചന്ദ്രകുമാറിന് സുഖമില്ലാതെ വന്നപ്പോൾ ആശുപത്രിയിൽ പരിശോധന നടത്തുകയും ക്രിയാറ്റിനിൻ ലെവൽ കൂടുതൽ ആകുകയുമായിരുന്നു. അന്ന് മുതൽ ഇയാൾക്ക് കിഡ്നിയുടെ അസുഖം ഉണ്ടായിരുന്നു. ഇതിനിടെയാണ് കോടതിയിൽ വിചാരണ നടന്നത്. വിചാരണയ്ക്കിടെയാണ് ബാലചന്ദ്രകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button