മോഹൻലാലിന്റെ അഭിനയം കണ്ട് ഇയാൾ എന്ത് കാണിക്കാനാണ്, ഇയാൾ സിനിമയിലേക്ക് വരില്ല എന്ന് പറഞ്ഞ് ചില പ്രമുഖർ പൂജ്യം മാർക്ക് നൽകിയെന്ന് നടൻ മുകേഷ്. മുകേഷ് സ്പീക്കിങ്ങിന്റെ അവസാന വീഡിയോയിലാണ് മോഹൻലാലിന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറയുന്ന താരത്തിന്റെ വക്കുകൾ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിലിന്റെ ആദ്യ സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാനായി മോഹൻലാൽ പോയതും. അവിടെ ഉണ്ടായിരുന്ന ചില പ്രമുഖർ നടന്റെ അഭിനയത്തെ വിലയിരുത്തിയതിനെ കുറിച്ചുമാണ് മുകേഷ് പറഞ്ഞത്.
മുകേഷിന്റെ വാക്കുകൾ :
‘ഫാസിലിന്റെ ആദ്യ സിനിമയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. അതിന്റെ ഓഡിഷൻ നടക്കുമ്പോൾ അദ്ദേഹം ഒരു പരസ്യം കൊടുത്തു. പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് കൊണ്ട്. അന്ന് മോഹൻലാലിന് ഒരു താൽപര്യവും ഇല്ലായിരുന്നു. എന്നെയൊക്കെ ആര് വിളിക്കാൻ ആണ്. വിളിക്കത്തൊന്നുമില്ലെന്ന്. എന്നാൽ കൂടെയുള്ള കൂട്ടുകാരാണ് നിർബന്ധിച്ച് ഫോട്ടോയെടുത്ത് ആലപ്പുഴയിൽ എത്തിച്ചത്.
ആ ഫോട്ടോ കണ്ടിട്ട് ഇന്റർവ്യൂവിന് വിളിക്കുന്നു. അപ്പോഴും മോഹൻലാൽ ഓഹ്.. ഇന്റർവ്യൂ.. പിന്നെ. എനിക്കൊന്നും കിട്ടത്തില്ല. എന്റെ ഈ ഫിഗറും എന്റെ ഈ ഫെസുമൊക്കെ വെച്ചിട്ട്.. എന്നിട്ടും നിർബന്ധിച്ച് അവിടെ കൊണ്ടുവന്നു. മോഹൻലാലിനോട് പെർഫോം ചെയ്യാൻ പറഞ്ഞു. ഫാസിലിനൊപ്പം രണ്ടു മൂന്ന് ജഡ്ജസ് വേറെയുണ്ട്. അതിൽ ഫാസിൽ അന്നത്തെ കാലത്ത് 100 ൽ 95 മാർക്കും കൊടുത്തു. എന്നാൽ പൂജ്യം കൊടുത്തവരുണ്ട്. അവരും പ്രശസ്തരായവർ ആണ്. അന്ന് അവർ മോഹൻലാലിന്റെ അഭിനയം കണ്ട് ഇമ്പ്രസായില്ല. ഇയാൾ എന്ത് കാണിക്കാനാണ്. ഇയാൾ സിനിമയിലേക്ക് വരില്ല എന്നാണ് പറഞ്ഞത്.
എന്നാൽ ഫാസിലിന്റെ മാർക്ക് കാരണം മുഴുവൻ മാർക്ക് എടുത്തപ്പോൾ ഇദ്ദേഹത്തിന് മാർക്ക് കൂടി. ഫാസിലാണ് കൂടുതൽ മാർക്കിട്ടത്. അങ്ങനെ സിനിമയിൽ എത്തി. ഫാസിൽ പിന്നീടുള്ള അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, ആദ്യ ഡയലോഗ് കേട്ടപ്പോൾ തന്നെ ഇവൻ ഒരു സംഭവമാണെന്ന് കത്തിയെന്ന്’.
Post Your Comments