GeneralLatest NewsNEWS

എപ്പോള്‍ വേണമെങ്കിലും കാഴ്ച നഷ്ടമാകാം : തന്റെ രോഗാവസ്ഥ വിവരിച്ച് നടൻ കിഷോർ

നായകനായും സഹനടനായും വില്ലനായുമെല്ലാം മിനിസ്‌ക്രീനില്‍ തിളങ്ങിയ നടനാണ് കിഷോര്‍ പീതാംബരന്‍. ഇടക്കാലത്ത് അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കിഷോറിന് സീരിയലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. വിഷമഘട്ടത്തെ അതിജീവിച്ചാണ് നടന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എന്നാലും പൂര്‍ണമായും രോഗമുക്തനായിട്ടില്ല. വനിത ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ തന്റെ രോഗ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കിഷോര്‍.

കിഷോറിന്റെ വാക്കുകൾ :

മൂന്ന് വര്‍ഷം മുമ്പാണ് അസുഖത്തിന്റെ തുടക്കം. ഒന്നരവര്‍ഷത്തോളം എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അസ്വസ്ഥതകള്‍ തോന്നി ഒരു സ്വകാര്യ ആശുപ്രതിയില്‍ കാണിച്ചപ്പോള്‍ ലിവറിനു ചെറിയ ചുരുക്കം ഉണ്ടെന്ന് അവര്‍ കണ്ടെത്തി. മരുന്നു കഴിച്ചു. തുടക്കി ഒന്നര വര്‍ഷത്തോളം ആശുപ്രതിയില്‍ തന്നെയായിരുന്നു. അഭിനയം മുടങ്ങി. നടക്കാന്‍ പറ്റാതെയായി. എല്ലാ മാസവും ആശുപ്രതിയില്‍ പോകണം. ചിലവും കൂടി. ആദ്യമൊക്കെ പിടിച്ചു നിന്നു. പിന്നെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ച ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ മാറ്റി വെച്ചാലോ എന്നായി. പക്ഷെ അതിനുള്ള തുക കൈയിലില്ല. അതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറി. അവിടെ വച്ചാണ് ശരിയായ പ്രശ്നം കണ്ടുപിടിക്കുന്നത്.

പിറ്റ്യൂട്ടറി ഗ്ലാന്‍ഡിനകത്ത് ഒരു സിസ്റ്റ് ആയിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പടെ വരുന്ന അസുഖമാണെങ്കിലും അത്ര സാധാരണം അല്ല. കണ്ണിലേക്കാണ് അതിന്റെ വളര്‍ച്ച എത്തി നില്‍ക്കുന്നത്. എടുത്തു കഴിഞ്ഞാല്‍ ഗ്രാന്‍ഡ് പ്രവര്‍ത്തിക്കണം എന്നില്ല. കളഞ്ഞില്ലെങ്കില്‍ കാഴ്ച എപ്പോള്‍ വേണമെങ്കിലും പോകാം. അതിന്റെ വളര്‍ച്ച മാസാമാസം കൂടുകയാണ്. സ്റ്റിറോയിഡ് കഴിക്കുകയാണ്. അതുകൊണ്ട് പ്രമേഹം നിയന്ത്രിക്കാനാകില്ല. തല്‍ക്കാലം സര്‍ജറി വേണ്ടെന്നാണ് തീരുമാനം. ചികിത്സയുടെ തുടക്കത്തില്‍ ഓരോ മാസവും 2 ലക്ഷം രൂപ ചെലവാകുമായിരുന്നു ഇപ്പോള്‍ മാസാമാസം 20000 രൂപയോളം മരുന്നിനു ചെലവാകും പുറമേ സ്കാനിങ്ങും മറ്റു പരിശോധനകളും ഉണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയിഡ് എടുക്കണം.

shortlink

Related Articles

Post Your Comments


Back to top button