GeneralInterviewsLatest NewsMovie GossipsNEWS

നിക്കാഹ് കഴിഞ്ഞ ശേഷം ഞാനും ഭർത്താവും ലിവിങ് ടുഗെതർ ആയിരുന്നു, അതുകൊണ്ടാണ് കൺഫ്യൂഷൻ വന്നത് : ഷംന കാസിം

നടി ഷംന കാസിം ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ നിരവധി ചോദ്യങ്ങൾ വന്നിരുന്നു. ഒക്ടോബറിൽ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ഗർഭിണിയായി? വിവാഹത്തിന് മുമ്പ് തന്നെ ഗർഭിണിയായോ? എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്. അന്നൊന്നും ഈ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഷംന തയ്യാറായിരുന്നില്ല. ഇപ്പോഴിത ഒക്ടോബറിൽ വിവാഹിതയായ താൻ മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി എന്നതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ :

‘ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഒരു ക്ലാരിഫിക്കേഷൻ തരാൻ വേണ്ടിയാണ്. ക്ലാരിഫിക്കേഷൻ എന്ന് ഇതിനെ പറയേണ്ട ആവശ്യമുണ്ടോയെന്ന് എനിക്കറിയില്ല. ക്ലാരിഫിക്കേഷൻ‌ എന്നതല്ല ഇത് വളരെ പേഴ്സണലായ കാര്യമാണ്. എന്നാലും ഞാൻ ഇന്ന് ഇതിവിടെ പറയാൻ കാരണം കുറേ അധികം ചോദ്യങ്ങളും കമന്റ്സും കണ്ടതുകൊണ്ടാണ്. യുട്യൂബ് നോക്കിയപ്പോൾ വിവിധ ചാനലുകൾ കുറെ ഹെഡ് ലൈൻസൊക്കെയിട്ട് ഇട്ട് വീഡിയോ ചെയ്തും കണ്ടിരുന്നു. പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്.

കല്യാണത്തിന് മുന്നെ ഗർഭിണിയായോ എന്ന ചോദ്യം ഞാൻ കണ്ടിരുന്നു. മുസ്ലീം വിഭാഗത്തിൽ നിക്കാഹ് എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് തന്നെ എന്റെ യഥാർത്ഥ വിവാഹ തിയ്യതി ജൂൺ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാംഗങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ചിലർ നിക്കാഹ് കഴിഞ്ഞ് ഒരുമിച്ച് താമസിക്കും. ചിലർ താമസിക്കില്ല. ഫങ്ഷൻ കഴി‍ഞ്ഞെ താമസിക്കാറുള്ളു. ശേഷം ഞാനും ഭർത്താവും ലിവിങ് ടുഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാണ് മാരേജ് ഫങ്ഷൻ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷൻ ഒക്ടോബറിൽ നടത്തിയത്. അതുകൊണ്ടാണ് നിങ്ങൾക്കും കൺഫ്യൂഷൻ വന്നത്’ ഷംന പറഞ്ഞു.

ഒരുപാട് പ്രാർഥനകൾ കിട്ടി അതിലും സന്തോഷമുണ്ട്. ഗർഭിണിയായിരിക്കെയും ഞാൻ അഭിനയിച്ചു. അതിൽ ഒന്ന് എല്ലാവരും വെയിറ്റ് ചെയ്യുന്ന തെലുങ്ക് സിനിമ ദസറയാണ്. കീർത്തി സുരേഷും നാനിയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ദസ്റയിലെ എന്റെ അവസാനത്തെ കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ ഗർഭിണിയായിരുന്നു.’

 

shortlink

Related Articles

Post Your Comments


Back to top button