BollywoodGeneralLatest NewsNEWSWOODs

മാസം 10 ലക്ഷം രൂപയോളം നല്‍കുന്നുണ്ട്, ഭാര്യക്ക് പണം മാത്രം മതി: ആലിയയുടെ ആരോപണത്തിന് മറുപടിയുമായി നടൻ

എപ്പോഴും എന്റെ നിശബ്ദത കാരണം ഞാന്‍ മോശം മനുഷ്യനാണെന്നാണ് അറിയപ്പെടുന്നത്.

മുന്‍ ഭാര്യ ആലിയ സിദ്ദിഖി നിരത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. മക്കളെയും തന്നെയും പുറത്താക്കി എന്ന് ആരോപിച്ചു ആലിയ രംഗത്ത് എത്തിയിരുന്നു. ഇതിനു ഇന്‍സ്റ്റാഗ്രാമിലാണ് നവാസുദ്ദീന്‍ മറുപടി നൽകിയത്.

‘ഇത് ആരോപണമല്ല, എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് നവാസുദ്ദീന്‍ തന്റെ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം ആളുകള്‍ തന്നെ സ്വഭാവഹത്യ നടത്തുന്നത് ആസ്വദിക്കുകയാണെന്ന് നവാസുദ്ദീന്‍ ആരോപിച്ചു.

READ ALSO: ശ്വസിക്കാന്‍ ജീവന്‍പോലും കൊടുക്കേണ്ട ഈ അവസ്ഥക്ക് മോദിയോ ഉത്തരേന്ത്യന്‍ ഫാസിസമോ ആണോ കാരണം: കൃഷ്ണകുമാര്‍

‘എന്നും പണം മാത്രം വേണം അതാണ് മുന്‍ ഭാര്യ ആലിയ സിദ്ദിഖിയുടെ സ്വഭാവം. അത് അവരുടെ സ്ഥിരം രീതിയാണ്. ഇതിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്റെ അന്തസിനെ ഇല്ലാതാക്കണം. എന്റെ കരിയര്‍ ഇല്ലാതാക്കാണം. അതിലൂടെ അവളുടെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ നേടിയെടുക്കണം. താനും ആലിയയും വിവാഹമോചിതരാണ്.

എപ്പോഴും എന്റെ നിശബ്ദത കാരണം ഞാന്‍ മോശം മനുഷ്യനാണെന്നാണ് അറിയപ്പെടുന്നത്. ഇതെല്ലാം എന്റെ കുട്ടികള്‍ എവിടെയെങ്കിലും വായിക്കും എന്നതിനാലാണ് ഞാന്‍ മിണ്ടാതിരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമങ്ങളും ഒരു കൂട്ടം ആളുകളും ശരിക്കും ഇത് ആസ്വദിക്കുന്നു. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തില്‍ എന്റെ സ്വഭാവഹത്യ നടക്കുകയാണ്. കുറച്ച്‌ കാര്യങ്ങള്‍ ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. ഒന്നാമതായി ഞാനും ആലിയയും വര്‍ഷങ്ങളായി ഒരുമിച്ച്‌ താമസിക്കുന്നില്ല. ഞങ്ങള്‍ ഇതിനകം വിവാഹമോചനം നേടിയവരാണ്. പക്ഷെ ഞങ്ങള്‍ക്ക് കുട്ടികളുണ്ട്.

രണ്ടാമത്തെ കാര്യം ആര്‍ക്കെങ്കിലും അറിയാമോ? എന്തുകൊണ്ടാണ് എന്റെ കുട്ടികള്‍ ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളത്. കഴിഞ്ഞ 45 ദിവസമായി അവര്‍ സ്കൂളില്‍ പോകുന്നില്ല. അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം ദുബായിലാണ്. ഇത് സംബന്ധിച്ച്‌ സ്‌കൂള്‍ എനിക്ക് കത്തുകള്‍ അയയ്‌ക്കുന്നുണ്ട്. കഴിഞ്ഞ 45 ദിവസമായി എന്റെ കുട്ടികൾ ബന്ദികളെപ്പോലെയാണ്.

മൂന്നാമത്തെ കാര്യം കുട്ടികളെ എന്നില്‍ നിന്നും കൂടുതല്‍ പണത്തിന് വേണ്ടി ദുബായില്‍ നിന്നും കൂട്ടികൊണ്ടുവരുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂള്‍ ഫീസ്, മെഡിക്കല്‍, യാത്ര, മറ്റ് വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ ഭാര്യയ്ക്ക് മാസം 10 ലക്ഷം രൂപയോളം ഞാന്‍ നല്‍കാറുണ്ട്. അതിന് മുന്‍പ് 5 ലക്ഷവും നല്‍കിയിരുന്നു.

ഇതിന് പുറമേ അവള്‍ക്ക് സ്വന്തം വരുമാനം ഉണ്ടാകട്ടെ എന്ന് കരുതി കോടിക്കണക്കിന് രൂപയാണ് അവളുടെ മൂന്ന് ചിത്രങ്ങള്‍ക്ക് ഞാന്‍ സാമ്പത്തിക സഹായം നല്‍കിയത്. മക്കള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് ഞാന്‍ ഒരു ആഢംബര കാര്‍ വാങ്ങി നല്‍കി. എന്നാല്‍ അത് വിറ്റ് അതിന്റെ പണം അവള്‍ സ്വയം ഉപയോഗിച്ചു. വെറസോനയില്‍ ഒരു ആഢംബര വില്ല ഞാന്‍ വാങ്ങിയിരുന്നു. ആലിയ അതിന്റെ സഹ ഉടമസ്ഥയായിരുന്നു. കുട്ടികള്‍ ദുബായിലേക്ക് പോയപ്പോള്‍ ഞാന്‍ അത് വാടയ്ക്ക് കൊടുത്തു. അവളും അവിടെ ജീവിച്ചിട്ടുണ്ട്. എനിക്കെതിരെ കേസ് കൊടുക്കുകയും പിന്നീട് പണം കൊടുക്കുമ്പോള്‍ പിന്‍വലിക്കുന്നതും അവളുടെ പതിവാണ് – നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button