GeneralLatest NewsMollywoodNEWSWOODs

രഞ്‍ജിത്ത് അവന്റെ മുഖത്തടിച്ചു. ചെവിവരെ പോയിട്ടുണ്ടാകും അത്രയ്‍ക്കും ഭീകരമായ അടിയായിരുന്നു: ദിനേശ് പണിക്കര്‍

അങ്ങനെ അന്ന് മാതൃക കാണിക്കാൻ അവിടെ രഞ്‍ജിത്ത് എന്ന കണ്‍ട്രോളര്‍ ഉണ്ടായിരുന്നു.

ചാക്കോച്ചനൊപ്പം അഭിനയിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയെ രഞ്ജിത്ത് അടിച്ചു പുറത്താക്കിയ സംഭവം വെളിപ്പെടുത്തി നിർമ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. കുഞ്ചാക്കോ ബോബൻ, തിലകൻ, ജോമോള്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ മയില്‍പ്പീലിക്കാവ് എന്ന ചിത്രത്തിൻറെ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു മോശം അനുഭവത്തേക്കുറിച്ച്‌ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചതിങ്ങനെ,

read also: ‘ഇതാരും മനഃപൂർവം ചെയ്യുന്നതല്ല, ഇതാണ് എന്റെ രീതി’: തിയേറ്റർ ഉടമകളുടെ സമരത്തിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്

‘അന്ന് ‘മയില്‍പ്പീലിക്കാവി’ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കുട്ടികള്‍ക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല .കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ് എന്ന് ആ പ്രായത്തില്‍ തന്നെ കുട്ടി മനസ്സിലാക്കി. ബഹളം വയ്‍ക്കുകയും ഓടി പുറത്തേയ്‍ക്ക് വരികയും ചെയ്‍തപ്പോള്‍ ആ സെറ്റില്‍ എല്ലാവരും അറിഞ്ഞു.

ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍, ഇന്നത്തെ നിര്‍മാതാവ് രഞ്‍ജിത്ത് എത്തി. രഞ്‍ജിത്ത് അവന്റെ മുഖത്തടിച്ചു. അവന്റെ ചെവിവരെ പോയിട്ടുണ്ടാകും എന്ന് തനിക്ക് തോന്നുന്നു. അത്രയ്‍ക്കും ഭീകരമായ അടിയായിരുന്നു അത്. ഈ സെറ്റില്‍ ഇനി ഒരു സെക്കൻഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ രഞ്ജിത്ത് പറഞ്ഞുവിടുകയായിരുന്നു. അങ്ങനെ അന്ന് മാതൃക കാണിക്കാൻ അവിടെ രഞ്‍ജിത്ത് എന്ന കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അതിനുശേഷം ആ സെറ്റ് മികച്ചതായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button