CinemaGeneralLatest NewsMollywoodNEWS

പതിനഞ്ച് വര്‍ഷത്തിനു ശേഷം കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും സനൂഷയും വീണ്ടും കണ്ടുമുട്ടുമ്പോള്‍

'കാഴ്ച' കഴിഞ്ഞു യഷിനെ കണ്ടിട്ടേയില്ല. ജോണ്‍സ് കുടയുടെ പരസ്യം കൂടി ഒരുമിച്ച് ചെയ്തിരുന്നു

‘കാഴ്ച’ എന്ന ചിത്രം പ്രേക്ഷക മനസ്സില്‍ വലിയ ഒരു നോവായിരുന്നു. ഗുജറാത്തിലെ കച്ചിലുണ്ടായ ഭൂകമ്പ ദുരന്തത്തെ പ്രേമയമാക്കിയ ചിത്രം ഇന്നും പ്രേക്ഷകരുടെ വിങ്ങലാണ്.  ചിത്രത്തിലെ ഗുജാറത്തി കുട്ടിയെ മികച്ച അഭിനയം കൊണ്ട് മനോഹരമാക്കിയ കൊച്ചുണ്ടാപ്രി എന്ന യഷും മമ്മൂട്ടിയുടെ മകളായി ചിത്രത്തില്‍ അഭിനയിച്ച നടി സനൂഷയും സിനിമ ഇറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും  കാഴ്ചയിലെ വിശേഷങ്ങള്‍ പറഞ്ഞു സഹോദര സ്നേഹം പങ്കിടുകയാണ്.

സനുഷയുടെ വക്കുകള്‍

‘കാഴ്ച കഴിഞ്ഞു യഷിനെ കണ്ടിട്ടേയില്ല. ജോണ്‍സ് കുടയുടെ പരസ്യം കൂടി ഒരുമിച്ച് ചെയ്തിരുന്നു. പിന്നെ ഒരു വിവരവും ഇല്ല ഈ കൂടികാഴ്ചയ്ക്ക് ഒരുങ്ങിയപ്പോള്‍ അവനിപ്പോള്‍ ഏതു രൂപത്തിലാണെന്ന് അറിയാന്‍ തോന്നി. ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയവ പരതി നോക്കിയാലോ എന്ന് വിചാരിച്ചു. പിന്നെ തോന്നി അതുവേണ്ട അവനെ കാണുന്നത് വരെയുള്ള എക്സൈറ്റ്മെന്‍റ് ആസ്വദിക്കാമല്ലോ. പതിനഞ്ച് വര്‍ഷം ഇത്ര വേഗം പോയെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. കാഴ്ചയില്‍ അഭിനയിക്കാന്‍ പോയതും ആ ലൊക്കേഷനില്‍ നിന്ന് പോന്നതും എല്ലാം ഓര്‍മ്മയുണ്ട്. യഷിന്റെ സ്വഭാവത്തിനും ഒട്ടും മാറ്റമില്ല. ഞാനിങ്ങനെ റേഡിയോ പോലെ ചറപറാ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവനാണെങ്കില്‍ ഇപ്പോഴും അതേ മൗനം’.

യഷ് : ‘കാഴ്ച’യില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.’കാഴ്ച’യ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്‍റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി’.

കടപ്പാട് വനിത മാഗസിന്‍

shortlink

Related Articles

Post Your Comments


Back to top button