CinemaGeneralLatest NewsMollywoodNEWSWOODs

മോനിഷയുടെ മരണത്തിന് രണ്ടു വര്‍ഷത്തിനു ശേഷം മണിയന്‍പിള്ള രാജുവിനുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം

സ്വത സിദ്ധമായ അഭിനയ ചാരുതയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മോനിഷ . എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തി ആ കലാകാരി വിടപറഞ്ഞു. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചുണ്ടായ ഒരു അപകടത്തിലാണ് മോനിഷ അന്തരിച്ചത്. മോനിഷയുടെ മരണത്തിന് രണ്ടു വര്‍ഷത്തിനു ശേഷം നടന്‍ മണിയന്‍പിള്ള രാജുവിനുണ്ടായ ഒരു അനുഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. മോനിഷ മരിച്ചിട്ടു രണ്ട് വര്‍ഷം ആയി സമയമായിരുന്നു അത്. ചിത്രത്തിലെ ലാസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മണിയന്‍പിള്ള രാജുവിവായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504-ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാല്‍ 505 ലാണു താമസിച്ചത്. വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയര്‍ത്തി നോക്കുമ്പോള്‍ അതാ മുമ്പില്‍ മോനിഷ നില്‍ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു ചേരുന്ന കറുത്ത ടോപ്പും അതില്‍ സ്വര്‍ണ്ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയൊരു പൂവും, ഇതായിരുന്നു മോനിഷയുടെ വേഷം. മോനിഷയെ അത്തരം ഒരു വേഷവിധാനത്തില്‍ താന്‍ ഇതുവരെയും കണ്ടിട്ടില്ല. അത് മനസ്സില്‍ നിറഞ്ഞു നിന്നപ്പോള്‍ ‘അമ്മ വരാന്‍ വൈകും അതുകൊണ്ടു രാജുവേട്ടനോടു സംസാരിച്ചിരിക്കാം’ എന്നു കരുതി വന്നതാണെന്നും മോനിഷ പഞ്ഞു. ഓ അതിനെന്താ എന്നു താന്‍ മറുപടി കൊടുത്ത് പറഞ്ഞു. എന്നാല്‍ പെട്ടന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ മോനിഷയെ കാണാനില്ല. ആ രാത്രിയില്‍ ഉറക്കം വരാതെ സമയം തല്ലി നീക്കി നേരം വെളുപ്പിച്ചു.

പിറ്റേ ദിവസം രാവിലെ തന്നെ തനിക്കുണ്ടായ അനുഭവം മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും പങ്കുവെച്ചു. ഇതുകേട്ടു തലയില്‍ കൈവെച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. കമലദളത്തിന്റെ ഫങ്ഷനു വേണ്ടി മദ്രാസില്‍ വന്നപ്പോള്‍ മോനിഷയും അമ്മയും താമസിച്ചിരുന്നത് ‘റും നമ്പര്‍ 505’ ലായിരുന്നു. രാജു സ്വപ്നത്തില്‍ കണ്ട അതേ വേഷമായിരുന്നു അന്നു മോനിഷ ധരിച്ചിരുന്നതും!

shortlink

Related Articles

Post Your Comments


Back to top button