GeneralLatest NewsMollywoodNEWS

‘ഈ കാശൊക്കെ എവിടെക്കൊണ്ടുപോയി വെയ്ക്കുന്നു ചേച്ചി’എന്ന് ഉർ‍വശിയോട് ചോദിച്ച പയ്യനാണ് നായാട്ടിന്റെ ബ്രെയിൻ

സിനിമയിലെത്തുന്നതിന് മുൻപ് വനിത മാസികയുടെ ഫോട്ടോഗ്രാഫറായിട്ടാണ് ഏറെ നാള്‍ മാര്‍ട്ടിൻ പ്രക്കാട്ട് ജോലി ചെയ്തത്

കുഞ്ചാക്കോ ബോബൻ–ജോജു ജോർജ്–നിമിഷ സജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് കഴിഞ്ഞ ദിവസം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.  എന്നാൽ സംവിധാനത്തിന് പുറമെ അഭിനേതാവായും മാർ‍ട്ടിൻ മുമ്പൊരു സിനിമയിൽ എത്തിയിട്ടുണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്.

തുടക്കകാലത്ത് വനിത മാസികയുടെ ഫോട്ടോഗ്രാഫറായിട്ടാണ് ഏറെ നാള്‍ മാര്‍ട്ടിൻ പ്രക്കാട്ട് ജോലി ചെയ്തത്. അതിനിടയിലാണ് 2005-ൽ സത്യൻ അന്തിക്കാട് ഒരുക്കിയ ‘അച്ചുവിന്‍റെ അമ്മ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു അഭിമുഖത്തിന്‍റെ ഭാഗമായി ചിത്രങ്ങളെടുക്കാൻ അദ്ദേഹമെത്തിയത്. അഭിമുഖത്തിനെത്തിയ മാർട്ടിന് ചിത്രത്തിൽ ചെറിയ ഒരു വേഷവും ലഭിച്ചു.

ഉർവശി അവതരിപ്പിച്ച വനജ എന്ന കഥാപാത്രത്തിന്‍റെ വീട്ടിൽ തയ്ച്ച വസ്ത്രങ്ങൾ വാങ്ങാനെത്തുന്നയാളായാണ് മാര്‍ട്ടിൻ ചിത്രത്തിൽ എത്തിയത്. ഫാഷൻ ഹൗസ് എന്ന പേരുള്ളൊരു വണ്ടിയിലെത്തി ഉർവശിയോട് സംസാരിക്കുന്നതായാണ് രംഗം. ബ്ലാക്കിന്‍റെ ഷെയ്ഡിൽ മഞ്ഞ ഡിസൈനുള്ളത് നന്നായി മൂവ് ചെയ്യുന്ന ഐറ്റമാ, അത് കുറച്ച് കൂടുതൽ കിട്ടിയാൽ കൊള്ളാന്ന് മുതലാളി പറഞ്ഞുവെന്നാണ് മാ‍ർട്ടിൻ പറയുന്ന ഡയലോഗ്. മുതലാളിയോട് അഡ്വാൻസായിട്ട് കുറച്ച് കാശ് തരാൻ പറ മെറ്റീരിയൽസ് വാങ്ങണ്ടേയെന്നാണപ്പോള്‍ ഉര്‍വശിയുടെ മറുപടി, ഈ ഉണ്ടാക്കുന്ന കാശൊക്കെ എവിടെക്കൊണ്ടേ വയ്ക്കുന്നുചേച്ചിയെന്നാണപ്പോള്‍ മാര്‍ട്ടിന്‍റെ കൗണ്ടര്‍.

പത്തുവര്‍ഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തിരുന്ന മാര്‍ട്ടിൻ 2010ൽ മമ്മൂട്ടിയെ നായകനാക്കി ‘ബെസ്റ്റ് ആക്ടർ’ സംവിധാനം ചെയ്തുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള തുടക്കം. പിന്നീട് തീവ്രം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ദുൽഖറിനെ നായകനാക്കി എ ബി സി ഡി, ചാർളി എന്നീ സിനിമകളൊരുക്കി. ചാര്‍ളിയിലൂടെ മികച്ച തിരക്കഥയ്ക്കും സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

ഇപ്പോൾ നായാട്ടിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് മാർട്ടിൻ. ഗോള്‍ഡ് ക്വയിൻ മോഷൻ പിക്ചേഴ്സ് കമ്പനിയുടേയും മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റെയും ബാനറിൽ രഞ്ജിത്തും പിഎം ശശിധരനും മാര്‍ട്ടിൻ പ്രക്കാട്ടും ചേർന്നാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button