CinemaGeneralLatest NewsNEWS

‘അവന്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു’: പുനീത് രാജ്‍കുമാറിന്റെ ഓര്‍മകളില്‍ രജനീകാന്ത്

പുനീതിന്റെ മരണവാർത്ത കേട്ട് ഹൃദയം തകർന്ന് പോയി

ചെന്നൈ : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്‍കുമാറിനെ അനുസ്മരിച്ച് രജനീകാന്ത്.
പുനീത് മരിക്കുമ്പോൾ രജനീകാന്തിനെ കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനാൽ തന്നെ പുനീതിന്റെ മരണം ദിവസങ്ങൾ കഴിഞ്ഞാണ് രജനികാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്. പുനീതിന്റെ മരണവാർത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ സുഖം പ്രാപിക്കുന്നു. പുനീത് രാജ്കുമാർ അന്ത്യശ്വാസം വലിക്കുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എന്നെ വിവരമറിയിച്ചത്. പുനീതിന്റെ മരണവാർത്ത കേട്ട് ഹൃദയം തകർന്ന് പോയി. എന്റെ മുന്നിൽ വളർന്ന കുട്ടിയാണ്. വളരെ കഴിവുള്ളവനും സ്‌നേഹസമ്പന്നനുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവൻ നമ്മെ വിട്ടുപിരിഞ്ഞു, അതും തന്റെ വിജയകരമായ അഭിനയ ജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ. പുനീതിന്റെ വിയോഗം കന്നഡ ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. പുനീത് സമാധാനത്തോടെ വിശ്രമിക്കട്ടെ’- രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.

Read Also  :  മരക്കാർ റിലീസ്: ലിബർട്ടി ബഷീറിന് പ്രതികാരം ചെയ്യാൻ കിട്ടിയ അവസരമോ ?

ഒക്ടോബർ 29-നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button