GeneralIndian CinemaLatest NewsMollywood

എന്റെയത്ര അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല: ബീന ആന്റണി പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. ഒരു കാലത്ത് സിനിമകളിൽ ബീന സജീവമായിരുന്നു. എന്നാൽ, പിന്നീട് പതിയെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായി മാറി. ഇപ്പോളിതാ, തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം പറയുകയാണ് നടി. തന്റെയും അമ്മയുടേയും മുന്നിൽ വച്ച് തന്നെ കുറിച്ചെഴുതിയ അശ്ലീല മാസിക വിറ്റഴിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ഒരു മാധ്യമ പരിപാടിക്കിടെയാണ് ബീന ഇക്കാര്യങ്ങൾ പറഞ്ഞത്.

ബീന ആന്റണിയുടെ വാക്കുകൾ:

എന്നെ കുറിച്ചുള്ള അശ്ലീല മാസിക എന്റെ മുന്നിൽ വച്ച് തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഒരു കവർ സ്റ്റോറിയായാണ് എന്നെ കുറിച്ച് അശ്ലീല മാസികയിൽ വന്നത്. ഒരിക്കൽ ട്രെയിനിലെ എ.സി കമ്പാർട്ട്‌മെന്റിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോളായിരുന്നു സംഭവം. ആ സമയത്ത് എന്റെ കുടുംബത്തിനും മാനസിക സംഘർഷങ്ങളുണ്ടായി. എന്റെ സഹോദരിയെ കോളേജിൽ ഒരുപാട് പേർ പരിഹസിച്ചു. ഈ സംഭവത്തിൽ മാനസികമായി ഞാൻ തളർന്ന് പോയെങ്കിലും ദൈവം എന്നെ തളർത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങൾ എന്നെ തേടി വന്നു.

‘എന്റെ തങ്കമേ… നീ മണിക്കൂറുകൾക്കകം തന്നെ മണ്ഡപത്തിലേക്ക് വരുന്നത് കാണാൻ അതിയായ ആകാംക്ഷ‘

ബീന ആന്റണി എന്ന പേരിൽ മറ്റൊരു നടി ഉണ്ടായിരുന്നു. അവർ ഒരിക്കൽ ഒരു ലുങ്കിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചു. ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോർത്തും ധരിച്ച് അന്നാ അലൂമിനിയത്തിന്റെ പരസ്യത്തിൽ ഞാനും വേഷമിട്ടിരുന്നു. ഇത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയായി. ലുങ്കിയുടെ പരസ്യത്തിൽ അഭിനയിച്ചത് ഞാനാണെന്നും, ഞാൻ തന്നെയാണ് മറ്റെന്തോ കേസിൽ പെട്ടതെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. അശ്ലീല മാസികയിലെല്ലാം ഇത്തരം ഇല്ലാ കഥകൾ വന്നു.

എന്റെയത്ര അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല. ബീനയെ കല്യാണം കഴിക്കേണ്ടെന്ന തരത്തിൽ ഭർത്താവ് മനുവിനും കത്തുകൾ ലഭിച്ചു. എന്നാൽ, വിവാഹം കഴിഞ്ഞതോടെ അത്തരം വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button